Categories: Kerala NewsPolitics

2016 ൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ തന്നെ യാത്ര ചെയ്യണമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽനിർദ്ദേശo.

തിരുവനന്തപുരം:വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ധാരാളം ഉത്തരവുകൾ ധനവകുപ്പ് പടച്ചുവിടുന്നുണ്ട്. ഉത്തരവ് ഉണ്ടാക്കാൻ ഒരുപാടുമില്ല നടപ്പിലാക്കാനാണ് കഴിയാതിരിക്കുന്നത്. ഉത്തരവ് ഇറക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല ഇവിടെയും ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016ലാണ് അവസാനമായി ജീവനക്കാരുടെ യാത്രാബത്ത പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ശേഷം, 2021 ലെ ശമ്പള പരിഷ്‌കരണത്തിനു ശേഷവും ജീവനക്കാർ യാത്ര ചെയ്യേണ്ടത് 2016 ലെ അതേ നിരക്കിലാണ്. 2024 ലും ഉത്തരവിൽ മാറ്റമില്ല.

യാത്രാബത്ത പരിധിയിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. 2016 ൽ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ ഒരു തുക പോലും അനുവദിക്കരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ധനവകുപ്പ്. ഡിസംബർ ആറിനാണ് ഇതുസംബന്ധിച്ച സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക യാത്രകൾക്ക് യാത്രാബത്ത അനുവദിക്കുന്നതിൽ പ്രതിമാസ/ത്രൈമാസ പരിധി നിശ്ചയിച്ചുകൊണ്ട് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2), (3) ഉത്തരവുകൾ പ്രകാരം യാത്രാബത്ത പരിധിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെട്ടതോ/ഒറ്റത്തവണ ഒഴിവാക്കപ്പെട്ടവരോ ആയ എല്ലാ ജീവനക്കാരും പ്രതിമാസ/ത്രൈമാസ യാത്രാബത്ത പരിധിക്ക് പുറത്ത് വരുന്ന ക്ലെയിമുകളിൽ യാത്രാബത്ത പരിധിയിൽ നിന്നു ഒഴിവാക്കുന്നതിനായി സമർപ്പിക്കുന്ന എല്ലാ യാത്രാബത്ത ക്ലെയിമുകളോടൊപ്പവും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ/വ്യോമ/ബസ് യാത്ര നടത്തിയതിന്റെ യഥാർത്ഥ യാത്രാ ടിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

യാത്രാബത്ത പരിധിയിൽ നിന്നും ഒഴിവാക്കുന്ന ക്ലെയിമുകളിൽ യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായാണ് യാത്ര ടിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. അതിനാൽ യാത്രാബത്ത പരിധിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെട്ടവർ/ഒറ്റത്തവണ ഒഴിവാക്കപ്പെട്ടവർ എന്നിവർ സ്വന്തം വാഹനത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏതെങ്കിലും സാഹചര്യത്തിൽ യാത്ര നടത്തുന്ന സന്ദർഭങ്ങളിൽ യാത്രാബത്ത ക്ലെയിം ചെയ്യുമ്പോൾ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന യാത്രാബത്ത പരിധിയിൽ പരിമിതപ്പെടുത്തിക്കൊണ്ടു മാത്രമേ പ്രസ്തുത യാത്രകളുടെ യാത്രബത്ത ക്ലെയിം അനുവദിക്കാൻ പാടുള്ളു എന്ന് വ്യക്തത വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നു.

ജീവനക്കാർക്ക് പ്രതിഷേധിക്കാൻ മറ്റൊരവസരം കൂടി നൽകി സർക്കാർ ജീവനക്കാരെ ആദരിച്ചു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

6 hours ago

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

8 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

8 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

8 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

9 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

9 hours ago