മനോഹരമായ കേരളം എന്നു നാം അവകാശപ്പെടുമ്പോഴും അതിൻ്റെ അഹങ്കാരം മലയാളി മനസ്സിൽ ഉറച്ചുനിൽക്കുമ്പോഴും ജാതിയതയും മതവും അമ്പരപ്പിക്കുന്ന വേഗതയിൽ കേരളത്തെ വരിഞ്ഞു മുറുക്കുന്നു. കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അവയുടെ പങ്ക് പറ്റുന്നു. കയ്യിലെ ചരടുകളും തലയിലെ തൊപ്പിയും കണ്ണുമാത്രം ലോകർ കണ്ടാൽ മതിയെന്ന് തീരുമാനിക്കുന്ന വസ്ത്രങ്ങളും കൊന്തയുമൊക്കെ കേരളീയ മനസ്സിൽ വലിയ ആഴത്തിൽ വേരുപിടിക്കുകയാണ്.അത് സർക്കാർ മേഖലയിലും കടന്നുകയറുന്നു പുരോഗമനം പറയുന്ന കാലത്ത് അധോലോകം പോലെ മത ജാതി പ്രമാണിമാർ വിലസുകയാണ്. സ്ത്രീ സ്വാന്തന്ത്ര്യം പോലും അന്യവൽക്കരിക്കുകയാണിവിടെ.കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നവരിലും ഇതൊക്കെ വരിഞ്ഞു മുറുക്കുകയാണ്. കേവലം ഇടതുപക്ഷമെന്നതു കൂടി നഷ്ടപ്പെടുത്താനുള്ള കടന്നുകയറ്റം പല രൂപത്തിലും എത്തുകയാണ്.
അന്യപുരുഷന്മാര്‍ക്കിടയില്‍ പൊതു പ്രവര്‍ത്തനം നടത്താനും പാട്ടും ഡാന്‍സും ഫുട്‌ബോളും കലാപരിപാടികളും നടത്താനും സുന്നി പെണ്‍കുട്ടികളെ കിട്ടില്ലെ??????ഇല്ലാ ഇല്ലാ…….
ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്-
അന്യപുരുഷന്മാര്‍ക്കിടയില്‍ പൊതു പ്രവര്‍ത്തനം നടത്താനും പാട്ടും ഡാന്‍സും ഫുട്‌ബോളും കലാപരിപാടികളും നടത്താനും സുന്നി പെണ്‍കുട്ടികളെ കിട്ടില്ലെന്ന് ഇ കെ വിഭാഗം സമസ്ത നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഖുര്‍ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും. മതചിട്ടകള്‍ അനുസരിച്ച് ആവശ്യത്തിന് പുറത്ത് പോകുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവറലി ശിഹാബ് തങ്ങളുടെ മകള്‍ നടത്തിയ അഭിപ്രായവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രതികരണം.
ഫാത്തിമ നര്‍ഗീസിന്റെ അഭിമുഖം പൂര്‍ണമായും കേട്ടു. പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെങ്കിലും ദീനി വിഷയങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നും നിരന്തരം മത നിയമങ്ങളില്‍ മാറ്റം വരുത്തുന്ന മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും ലിബറലിസ്റ്റുകളും നല്‍കുന്ന പ്രോത്സാഹനങ്ങള്‍ കേട്ട് പാരമ്പര്യമാര്‍ഗത്തില്‍ നിന്ന് പിന്മാറരുതെന്നുമാണ് പുതു തലമുറയിലെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും പറയാനുള്ളതെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്നത് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും ഇതില്‍ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഫാത്തിമ നര്‍ഗീസ് പറഞ്ഞത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലടക്കം രംഗത്തുവന്നു. പിന്നാലെ മകളെ തിരുത്തി മുനവ്വറലി തങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





