ന്യൂഡൽഹി:ഗവർണറുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്-ബിജെപി സംഘത്തിൻ്റെ വിശാല പദ്ധതിക്കുള്ള ശക്തമായ താക്കീതാണ് തമിഴ്‌നാട് ഗവർണർക്കെതിരായ സുപ്രീം കോടതി വിധിയെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണർ ആർ എൻ രവിയുടെ നടപടി റദ്ദാക്കിയ വിധി സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.
ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് തടയാനോ അനിശ്ചിതമായി വൈകിപ്പിക്കുന്നതിനോ ഗവർണർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമാന സാഹചര്യങ്ങളാണ് കേരളത്തിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരമാധികാരത്തെയും ഫെഡറലിസത്തിൻ്റെ അടിസ്ഥാന തത്വത്തെയും ഉറപ്പിക്കുന്ന വിധി, ഗവർണർമാരെ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഏജന്റുമാരായി ഉപ യോഗിക്കാൻ ശ്രമിക്കുന്ന കൊളോണിയൽ മാനസികാവസ്ഥയെ നിരാകരിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആർ എൻ രവിയുടെ നടപടികൾ സത്യസന്ധമല്ലെന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭപാസാക്കിയ നിയമങ്ങൾക്ക് അനുമതി നൽകാതെ മനഃപൂർവം തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വിധിയുണ്ടായത്. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനവും ജനാധിപത്യ ഭരണ സംവിധാനത്തെ അപഹസിക്കുന്നതുമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി മനു താമസിച്ചിരുന്നത്. എറണാകുളം…
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ വില്ലേജ് എക്സ്റ്റക്ഷൻ ഓഫീസർമാരുടെ നേതൃത്വമായ എക്സ്റ്റൻഷൻ ഓഫീസേഴ്സ്ഫോറത്തിൻ്റെ ആദ്യ സംസ്ഥാന കൺവെൻഷൻ ആലുവ മുൻസിപ്പൽ…
കൊൽക്കൊത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന വനിത സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച…
കൊച്ചി: മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല.…
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത…