തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്‍റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സജീവന്‍ മകന്‍ സനല്‍ കണ്ണന്‍ എന്ന സനല്‍കുമാര്‍ (28) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാളും മുന്‍പ് അറസ്റ്റിലായ അന്‍സാരിയും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജില്‍ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നില്‍ക്കുകയായിരുന്ന ഷംനാദിന്‍റെ കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം അന്‍സാരിയും സനല്‍കുമാറും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ പ്രതികള്‍ ഷംനാദിന്‍റെ ഇരുകൈകളിലും വലത് കാല്‍ മുട്ടിലും വെട്ടുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കല്‍പ്പിക്കുകയും ചെയ്യ്തിരുന്നു. ഷംനാദിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ,് ഒളിവില്‍ പോയ സനല്‍കുമാറിനെ തെക്കുംഭാഗം അതിസാഹസികമായാണ് കണ്ണൂരില്‍ നിന്നും പിടികൂടിയത്. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ സിപിഒ മാരായ അനീഷ്, ഹരീഷ്, അഫ്സല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…