വർഷം കുറച്ചു പുറകിലേക്ക് സഞ്ചരിക്കണം അന്ന്
പി.വി.അൻവർ ഇപ്പോൾ കാണുന്ന ബലവാനായ അൻവർ അല്ലായിരുന്നു .
പത്തു വര്ഷം മുൻപുള്ള കഥയാണ് 2014 ലെ ലോകസഭാ തെരഞ്ഞടുപ്പ്.
വയനാട് ലോകസഭാ സീറ്റ് പതിവ് പോലെ സിപിഐ ക്കു തന്നെ ലഭിച്ചു
പക്ഷെ ആ വര്ഷം അതിനു മുൻപത്തെ വര്ഷം ജയിച്ചു പോയ എം.ഐ ഷാനവാസ്
എന്ന കൊണ്ഗ്രെസ്സ് നേതാവിനെതിരെ പൊതുജനങ്ങളുടെ
പ്രതിഷേധം നിറഞ്ഞു കത്തിയ സമയം ആയിരുന്നു. കോൺഗ്രെസ്സുകാർ തന്നെ
അയാൾക്കെതിരെ മുറുമുറുത്ത കാലം.
ആ തവണ കോൺഗ്രസ് തോൽക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം
ഇടതുമുന്നണി വിജയിച്ചു വരുമെന്നും
രാഷ്ട്രീയക്കാർക്ക് പുറമെ , മാധ്യമങ്ങളും പ്രവചിച്ച സമയം.
സ.സത്യൻ മൊകേരി പൂർവാധികം കരുത്തോടെ മണ്ഡലത്തിന്റെ
മുക്കും മൂലയിലും തന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയ കാലം
ഷാനവാസ് വിയർക്കുന്നു എന്ന് മാധ്യമ ലോകം വിധി എഴുതിയ ആ കാലത്താണ്
“നോമ്പുകാലത്തൊരു ശൈത്താൻ” എന്ന് പറഞ്ഞ പോലെ
നിലമ്പൂരിൽ നിന്നും പി.വി. അൻവർ സ്ഥാനാർത്ഥിയായി അവതരിച്ചത്
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വേഷത്തിൽ വന്ന അൻവറിനെ
പ്രാദേശീക സിപിഎം പ്രവർത്തകർ പരസ്യമായി തന്നെ പിന്തുണച്ചു .
ഒരു വലിയ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ ഗരിമയോടെ
നാടെങ്ങും അൻവറിന്റെ ബോർഡുകളും ബാനറുകളും ഉയർന്നു
നിലമ്പൂർ മേഖലയിലൊക്കെ LDF സ്ഥാനാർത്ഥിയുടെ
പ്രചാരണത്തെക്കാൾ വളരെ മുന്നിൽ ഓടിയെത്തി അൻവർ.
അനവറിനൊപ്പം ഉള്ള പ്രവർത്തകരെ കണ്ടപ്പോൾ
ഷാനവാസിന് ചെറിയൊരു ആശ്വാസം വന്നു .
തെരെഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണി
തൊട്ടു മുൻപത്തെ വര്ഷം ഒരു ലക്ഷത്തിലേറെ വോട്ടിനു ജയിച്ചു
കയറിയ ഷാനവാസ് ജയിച്ചത് കേവലം 20850 വോട്ടുകൾക്ക്
മാത്രം . ഷാനവാസ് വിയർത്തു ജയിച്ചു കയറിയപ്പോൾ
ഒറ്റുകാരന്റെ ചിരിയുമായി പി.വി.അൻവർ നിന്നു .
ഇടതുമുന്നണിയുടെ നിലമ്പൂർ ഭാഗത്തെ ഷുവർ വോട്ടുകൾ അടക്കം
അൻവറിനു നൽകി പിന്നിൽ നിന്ന് കുത്തിയവർ അൻവറിനു
നൽകിയത് 37123 വോട്ടുകളാണ് . അന്ന് ഇടതുപക്ഷം തോറ്റുപോയതു
കേവലം . 20850 വോട്ടുകൾക്ക് മാത്രമാണെന്ന് ഓർക്കണം .
അന്ന് ഇടതുപക്ഷം ആ സീറ്റിൽ ജയിച്ചു കയറിയിരുന്നെങ്കിൽ
ഇന്നീക്കാണുന്ന ലക്ഷങ്ങളുടെ ഭൂരിപക്ഷം വയനാടിന് പറയുവാൻ ഉണ്ടാകുമായിരുന്നില്ല
അന്ന് അൻവറിനൊപ്പം കീജയ് വിളിച്ചവരാണ് ഇന്ന് അൻവറിന്റെ
കോലം കത്തിക്കുന്നത് .
ഇടതു പക്ഷ സ്ഥാനാർത്ഥിയെ തോൽപിച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ
പിന്നീട് കാണുന്നത് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ലേബലിൽ
ആണ് പിന്നീട് അങ്ങോട്ട് അൻവർ എന്ന അതികായനെയും .
ചതിയുടെ പുരാവൃത്തങ്ങളിൽ ആരൊക്കെ ആയിരുന്നു
അന്ന് അൻവറിന്റെ ചിഹ്നത്തിൽ അമർത്തി അടയാളം പതിപ്പിച്ചതെന്നു
ഒന്ന് പിന് തിരിഞ്ഞു നോക്കുന്നത്
നല്ലതാണ് . കാലം ചരിത്രവും സാക്ഷിയാക്കി
അൻവറിന്റെ കോലങ്ങൾ നിലംബൂരിലും
സംസ്ഥാനത്തൊട്ടാകെയും കത്തുന്നത് കാണുമ്പോൾ
സഖാവ്: സത്യൻ മൊകേരി ചിരിക്കുക തന്നെയാകും
കാലത്തിന്റെ കാവ്യനീതി അല്ലാതെ മറ്റെന്താണ് ഇത് ………..
വടക്കൻ പാട്ടിന്റെ ഒരു ഈരടി കൂടി ചേർത്ത് കുറിപ്പ്
നിർത്തണമെന്ന് തോനുന്നു……….
” കൊണ്ട് നടന്നതും നീയേ ചാപ്പാ
കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ …………..
ബൈജു മേരിക്കുന്ന്
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ…
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ…
കൊല്ലം: പ്രൗഢഗംഭീരമായ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി.…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ്…
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന് ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന്…
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു.…