Categories: New Delhi

പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സർവീസ് സംഘടനകൾ.

ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സാംസ്കാരികലാ പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് കേരളത്തിലെ പ്രമുഖ സർവീസ് പെൻഷൻ സംഘടനകൾ എല്ലാം പ്രക്ഷോഭങ്ങൾ മറന്ന മട്ടാണ് . ജീവനക്കാരുടേയും പെൻഷൻകാരുടേയും കിട്ടി കൊണ്ടിരിക്കുന്ന അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഒരു സർക്കാർ പ്രവർത്തിക്കുമ്പോൾ ഒരക്ഷരം പറയാൻ പോലും ആരുമില്ല സർവീസ് പെൻഷൻകാരുടെ ഒട്ടനവധി സമരങ്ങൾ ചരിത്ര താളുകളിൽ ഇടം നേടിയിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയ നിറം നോക്കി പണിമുടക്കിയും പ്രക്ഷോഭങ്ങൾ നടത്തിയും പോയ കഥകൾ ചരിത്രമാണ്. ഇപ്പോൾ എല്ലാവരും സമരങ്ങൾക്ക് അവധി നൽകിയിരിക്കുന്നു. ജീവനക്കാരും പെൻഷൻകാരും എന്തു ചെയ്യണമെന്നറിയാതെ മുന്നോട്ടു പോകുന്നു സർക്കാർ സർവീസിൽ പണിയെടുക്കുന്നവർ അവരുടെ ജീവിതത്തിൻ്റെ പ്രധാന സമയം മുഴുവൻ പണിയെടുക്കുകയും എന്നാൽ കിട്ടാനുള്ള ആനുകൂല്യങ്ങൾ നിക്ഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ വലിയ സംഘടനകൾ എന്ന് അവകാശപ്പെടുന്നവർ സാംസ്കാരിക സാഹിത്യ കലാ സാംസ്കാരി ക്ഷേമ പരിപാടികൾക്ക് സമയം കണ്ടെത്തുന്നു. സമരങ്ങൾ മരണങ്ങൾ ആയി മാറുന്നു.

ഇവിടെ പ്രക്ഷോഭങ്ങളിൽ ഞങ്ങളുണ്ടെന്ന് പറയാൻ വിരലിലെണ്ണാവുന്ന സംഘടനകൾ മാത്രം. ജോയിൻ്റ് കൗൺസിലും പെൻഷൻ കൗൺസിലും സമരങ്ങൾ നടത്തുമെങ്കിലും ആ സമരങ്ങളെ സർക്കാർകാണുന്നുണ്ടോ ?കൃത്യമായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സിവിൽ സർവീസിനാകുന്നില്ല. അധുനിക സാങ്കേതികവിദ്യ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതിലും ജീവനക്കാർ മുന്നോട്ടു വരുന്നില്ല.ഇങ്ങനെ പോയാൽ സിവിൽ സർവീസ് ആർക്കും വേണ്ടാതെ വരും.കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞുനിൽക്കുന്ന സർവീസായി മാറുകയാണ് കേരളത്തിലെ സിവിൽസർവീസ്.കുറച്ച് സർക്കാർ ജീവനക്കാരും കുറച്ചു ജനപ്രതിനിധികളും അഴിമതിയുടെ ഭാഗമാണ്.കരാർ ജീവനക്കാരുടെ എണ്ണം പെരുകുന്നു. PSC ഒക്കെ നോക്കുകുത്തിയാകുന്നു. 20ഒഴിവുകൾക്കും 50 ഒഴുവുകൾക്കും വേണ്ടി മൽസര പരീക്ഷകൾ നടത്തി മുന്നോട്ടു പോകുന്നു. PSC മെമ്പറന്മാർക്കായി കോടികൾ ചിലവഴിക്കുന്നു. കടബാധ്യതകളിൽപ്പെട്ട് പല കോർപ്പറേഷനുകളും ബോർഡുകളും നിലനിൽക്കുകയാണ്. ഇവയൊക്കെ വേണോ എന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സിവിൽ സർവീസ് നന്നായാൽ അത് നിലനിൽക്കും. അതിന് ജീവനക്കാരുടെ കൃത്യമായ പ്രവർത്തനം ആവശ്യമാണ്. ഐ റ്റി മേഖലകളിൽ ജീവനക്കാരുടെ ജോലിഭാരം കണ്ടെങ്കിലും നിങ്ങൾ പഠിക്കണം .ഇവിടെ നിങ്ങൾ എത്ര സ്വതന്ത്രരാണ്.

News Desk

Recent Posts

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ   തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…

6 hours ago

“തിരുവനന്തപുരം സ്വദേശി സജൂ ജെ എസ് മികച്ച ക്ഷീര കർഷകൻ”

സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…

6 hours ago

“ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം”

ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ…

7 hours ago

പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .

തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .…

7 hours ago

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സാംസ്‌ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാസ്‌ക്കാരികോത്സവത്തിന്റെ നാലാം പതിപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ…

8 hours ago

ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും: കാസർകോട്

ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും കാസർകോട് ജില്ലയിൽ പരപ്പ ആസ്പിരേഷന്‍ ബ്ലോക്ക് പരിധിയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കും പാര്‍ക്കിസണ്‍സ്,…

8 hours ago