Categories: New Delhi

ഡീലിമിറ്റേഷൻ നടപടികൾ ഭരണഘടനാനുസൃതമാകണം : കെ.എൽ.ഇ.എഫ്.

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമായി നിലക്കുന്ന പ്രശ്നം ഫെഡറേഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും WP(C) 150/2020 നമ്പർ കേസിലെ വിധിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് ആർട്ടിക്കിൾ 243സി പ്രകാരമാകണം എന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്.

നിലവിലുള്ള ത്രിതല പഞ്ചായത്തുകൾ ഭരണഘടനാപരമായല്ല നിലനിൽക്കുന്നത്. ആർട്ടിക്കിൾ 243 സി പ്രകാരം പഞ്ചായത്തുകളിലെ
ജനസംഖ്യയും തിരഞ്ഞെടുക്കപ്പെടേണ്ട നിയോജക മണ്ഡലങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തുടനീളം കഴിയാവുന്നിടത്തോളം തുല്യമാവണം. മുൻസിപ്പൽ നിയമത്തിന്റെ വകുപ്പ് 69 ലും ഏകീകരിച്ച ജനസംഖ്യ നിർദ്ദേശിച്ചിട്ടുണ്ട്. അപ്രകാരം തുല്യമാവണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിഭജിക്കാതെ സാദ്ധ്യമല്ല. അതുകൊണ്ട് വാർഡ് വിഭജനത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനവും നടത്തണമെന്ന് ഫെഡറേഷൻ ആവശ്യപ്പെടുന്നു.

തദ്ദേശ സ്ഥാപനങ്ങൾ വിഭജിക്കുമ്പോൾ സ്ഥാപന പരിധിയിലെ
ജനസംഖ്യയും തിരഞ്ഞെടുക്കപ്പെടേണ്ട നിയോജക മണ്ഡലങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തുടനീളം കഴിയാവുന്നിടത്തോളം ഏകീകരിക്കുകയാണ് ചെയ്യേണ്ടത്. അത് വാർഡുകളുടെ കേവലമായ ജനസംഖ്യാ ഏകീകരികരണമല്ല.

ഇന്നുള്ള ഗ്രാമപഞ്ചായത്തുകൾ ആർട്ടിക്കിൾ 243 സി പാലിച്ചു കൊണ്ടല്ല നില നിൽക്കുന്നത് എന്നത് ജനസംഖ്യയും വാർഡുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഏകീകരിച്ച അനുപാതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ വരുന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഗുണകരമാകുമെന്നാണ് ഫെഡറേഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഫെഡറേഷന്റെ കേസിന്റെ ഭാഗമായി 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു എന്ന കാരണത്താൽ, അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 243 സി പാലിച്ചല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വിധി വന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പുള്ള ദിവസമാണ് പ്രസ്തുത വിധി വന്നത്.

കോടതി വിധി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ പുതുതായി രൂപീകരിക്കുന്ന ഡീലിമിറ്റേഷൻ കമ്മീഷനാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്ന് അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പുതുതായി നിലവിൽ വന്ന ഡീലിമിറ്റേഷൻ കമ്മീഷന് വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ജനസംഖ്യയിലെ അനുപാത വ്യത്യാസം വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടന പ്രകാരം വിഭജിക്കപ്പെട്ടാൽ ജനങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. കിലോമീറ്ററുകൾ താണ്ടാതെയും സമയബന്ധിതമായും സേവനം നൽകാനും സേവനം ലഭിക്കുന്ന കാലയളവിലെ തുല്യ നീതിയുടെ ലംഘനം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിൽ പ്രാദേശിക താൽപര്യങ്ങൾ കടന്നു വരുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ നടപ്പിലാക്കപ്പെടാതെ പോകുകയാണ്, ഇത് ജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നു.

ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന പൊതു ക്യാമ്പയിന് വലിയ പ്രാധാന്യം ലഭിക്കുന്ന കേരളത്തിൽ ഭരണഘടനയുടെ ആർട്ടിക്ക്ൾ 243 സിയും പാലിക്കപ്പെടേണ്ടതുണ്ട്.
2025 ലെ തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 243 സി പാലിക്കപ്പെടുന്നതിന് നടപടിയുണ്ടായില്ലെങ്കിൽ കോടതി വിധിയിലെ നിർദ്ദേശപ്രകാരം വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് കേരള എൽ എസ് ജി എംപ്ലോയീസ് ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും
ജനറൽ സെക്രട്ടറിഎസ്.എൻ. പ്രമോദ് പറഞ്ഞു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.

ന്യൂദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആശയവുമായി എത്തിപ്പെട്ട കോൺഗ്രസ് നേതാവിന് കോൺഗ്രസുകാർ വാതുക്കൽ തന്നെ ഇരുത്തിയതിൽ മന:പ്രയാസപ്പെട്ട്…

1 hour ago

ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾ മരണപ്പെട്ടു.

എറണാകുളം: മൂവാറ്റുപുഴ ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് വാഴക്കുളം കാവനതടത്തിൽ ജോയ് ഐപ് (58) മരണമടഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ…

4 hours ago

കൊലപാതക കാരണം പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാൽ, അഫാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഫർസാനയെ.

തിരുവനന്തപുരം: അഫാൻ തൻ്റെ കുടുംബത്തിൽ നടത്തിയ കൊലപാതകങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അല്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത്. താൻ ഇഷ്ടപ്പെട്ട…

5 hours ago

ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.

തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ…

5 hours ago

കേരളം കണ്ട ഏറ്റവും വലിയ കൊലപാതകം 23 വയസ്സുകാരൻ്റെ പകയോ , എന്തിന് വേണ്ടി? കേരളം ചർച്ച ചെയ്യപ്പെടുന്നു.

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ…

12 hours ago

തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തള്ളിക്കളയുകജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സംഘടന.

06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും…

13 hours ago