ശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.

ന്യൂദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആശയവുമായി എത്തിപ്പെട്ട കോൺഗ്രസ് നേതാവിന് കോൺഗ്രസുകാർ വാതുക്കൽ തന്നെ ഇരുത്തിയതിൽ മന:പ്രയാസപ്പെട്ട് വർഷങ്ങളോളം നിന്നെങ്കിലും കൃത്യമായ പോസിഷൻ നൽകുന്നതിന് കോൺഗ്രസ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ലോക്സഭയിൽ പോലും ഒരു ശ്രദ്ധയും കിട്ടാതെ ഇരിപ്പിലായിരുന്നു ഇതുവരെ.എന്നാൽ ഇനിയുമങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്നും ചെയ്യുന്ന ജോലിക്ക് അർഹമായ ഫലം വേണമെന്നുള്ള കണക്കുകൂട്ടലിലാണ് തരൂർ. അതിന് ആദ്യ വെടി പൊട്ടിച്ചത്, കേരളത്തിലേയും, കേന്ദ്രത്തിലേയും ഗവൺമെൻ്റുകളെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രസ്താവന..

അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ പ്രഹരമായി. കേന്ദ്ര കേരളഭരണം കൊള്ളില്ലെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം സംസ്ഥാന കേന്ദ്ര നേതാക്കൾ പ്രസ്താവനയിറക്കി പറഞ്ഞു കൊണ്ട് തീ ആളി കത്തിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ തീയിൽ വെള്ളമൊഴിച്ച് കെടുത്താൻ തന്നെ തരൂർ തീരുമാനിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പോയപോലെ ഒരു പോക്ക് പോകാനൊന്നും ഇല്ലെങ്കിലും പോകുമ്പോൾ ഇത്തിരി ഗുണം കിട്ടുന്ന പോക്കിനാണ് ആഗ്രഹം. ഇദ്ദേഹം കോൺഗ്രസ് വിട്ടുപോയാൽ ആശ്വാസം രമേശ് ചെന്നിത്തലയ്ക്കും, കെ.സി വേണുഗോപാലിനും, വി.ഡി സതീശനുമാണ്. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോയി കിട്ടിയതിലുള്ള ആശ്വാസമാണ് അവർക്ക്.

സി.പിഎം ലേക്ക് പോകാനുറച്ചെങ്കിലും കേരളമെന്ന ഇട്ടാവട്ടത്ത് കറങ്ങി തിരിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലാക്കി ബി.ജെ പി യിലേക്ക് പോകാനാണ് താൽപ്പര്യം. തിരുവനന്തപുരം ലോക്സഭാ അംഗത്വം രാജിവച്ച് നിലവിൽ മൽസരിച്ച ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും മൽസരിപ്പിച്ച് ജയിപ്പിക്കാനും, രാജ്യസഭാ സീറ്റിൽ കയറി പറ്റി മന്ത്രി പദവി നേടാനും ഒരു ശ്രമം നടത്തും. നിയമ സഭ തിരഞ്ഞെടുപ്പു വരുമ്പോൾ കേരളത്തിലേക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കാനും സാധ്യത. ഇത് ബി.ജെ പി എങ്ങനെ ചിന്തിക്കും’ എന്നതാകും തരൂരിൻ്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി .
എന്നാൽ കോൺഗ്രസിൻ നിന്നും തരൂർ വിട്ടുപോകരുത് എന്നാണ് ദേശീയ നേതൃത്വത്തിൻ്റെ താൽപര്യവും വിശ്വാസവും. എന്നാൽ നേതാക്കൾ തന്നെ പല തട്ടുകളിൽ ആയതു കൊണ്ട് കൃത്യമായ നിലപാട് കോൺഗ്രസിന് എടുക്കുന്നതിന്കഴിയുന്നില്ല.ന്യൂനപക്ഷങ്ങൾ (മുസ്ലീം) അവർക്ക് വേദനയുണ്ടാക്കും. കൃസ്ത്യൻ വിഭാഗത്തിനും ചെറിയ ഒരളവുവരെ വേദനയുണ്ടാക്കും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും. ഇടതുപക്ഷം വീണ്ടും അധികാരം പിടിക്കും..

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾ മരണപ്പെട്ടു.

എറണാകുളം: മൂവാറ്റുപുഴ ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് വാഴക്കുളം കാവനതടത്തിൽ ജോയ് ഐപ് (58) മരണമടഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ…

3 hours ago

കൊലപാതക കാരണം പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാൽ, അഫാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഫർസാനയെ.

തിരുവനന്തപുരം: അഫാൻ തൻ്റെ കുടുംബത്തിൽ നടത്തിയ കൊലപാതകങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അല്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത്. താൻ ഇഷ്ടപ്പെട്ട…

4 hours ago

ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.

തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ…

4 hours ago

കേരളം കണ്ട ഏറ്റവും വലിയ കൊലപാതകം 23 വയസ്സുകാരൻ്റെ പകയോ , എന്തിന് വേണ്ടി? കേരളം ചർച്ച ചെയ്യപ്പെടുന്നു.

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ…

11 hours ago

തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തള്ളിക്കളയുകജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സംഘടന.

06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും…

12 hours ago

കെ.ജി.ഒ.എഫ് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.

തിരുവനന്തപുരം: പുത്തന്‍ പ്രവണതകള്‍ ഏതെല്ലാം ഉണ്ടായാലും കെജിഒഎഫിന് ചില മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

12 hours ago