Categories: New Delhi

ഈ നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം സംവിധായകൻ Dr ബിജു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഡോ ബിജു. ഒരാളെക്കുറിച്ച് പരസ്യമായി ലൈംഗിക ആരോപണം ഉയർന്നു വരുന്നത് നിസാരമായി എങ്ങനെ കാണാൻ കഴിയും. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രംജിത്തിനെതിരെ എഫ് ബി പേജിൽ പ്രതികരിക്കുന്നു തുടർന്നു വായിക്കാം.

ചലച്ചിത്ര അക്കാദമി ചെയർമാന് എതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി നിലവിലുണ്ട് .
ചലച്ചിത്ര അവാർഡിൽ ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകൾക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ . സംവിധായകൻ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു .അതേപോലെ ഐ എഫ് എഫ് കെ യിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷൻ നടത്തുന്നത് എന്ന് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി ഒട്ടേറെ സംവിധായകർ പരാതികൾ നൽകിയിരുന്നു .ചലചിത്ര് മേളയുടെ സമാപന ചടങ്ങിൽ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു .

കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ വേളയിൽ ഞാൻ ഉൾപ്പെടെ ഉള്ള ചില സിനിമാ പ്രവർത്തകരെ പൊതു മാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതും ഇതേ ചെയർമാൻ ആണ് .ചലചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ ചെയർമാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ് .ഈ വിഷയങ്ങളിൽ ഒക്കെ അന്വേഷിക്കും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല .

ഇപ്പോൾ ഇതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയർമാന് എതിരെ ഉണ്ടായിരിക്കുന്നു . അല്പമെങ്കിലും ധാർമികത ബാക്കി ഉണ്ടെങ്കിൽ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കേണ്ടതാണ് . ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയർന്നു വന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല . സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം . പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ ശ്രീ രഞ്ജിത്ത് അർഹനല്ല .

ഇനി ഇത് പറയാനുള്ള എന്റെ റെലവൻസ്‌ എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കിൽ ആ സംശയം ദൂരീകരിക്കാൻ ഞാൻ ഒരു നീണ്ട കുറിപ്പ് മുൻപ് എഴുതിയിരുന്നു . അതൊന്നും ഞാൻ ആവർത്തിക്കുന്നില്ല . ഇപ്പോൾ ഒരു റെലവൻസ്‌ മാത്രം പറയാം . എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങൾ ശമ്പളം ആയി വാങ്ങുന്നത് , നിങ്ങളുടെ കാറിനു നൽകുന്നത് , നിങ്ങളുടെ വീട്ടു വാടക നൽകുന്നത് . സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരൻ എന്ന റെലവൻസ്‌ ഉപയോഗിച്ച് പറയുകയാണ് . ഈ ആരോപണത്തിന്റെ വെളിച്ചത്തിൽ അല്പമെങ്കിലും ധാർമികത ഉണ്ടെങ്കിൽ സർക്കാർ അക്കാദമി ചെയർമാനെ അടിയന്തിരമായി പുറത്താക്കണം . ചെയർമാന് എതിരായ വിവിധ ആരോപണങ്ങളിൽ സർക്കാർ ഇതുവരെ പുലർത്തിയ നിശബ്ദത , ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോൾ. അക്കാദമി ചെയർമാൻ സ്വയം രാജി വെക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം . എങ്കിലും ഈ നാണംകെട്ട ഫ്യു ഡ ൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം ആണ് എന്ന് പറയാതെ വയ്യ .

ഇയൊരവസ്ഥയിൽ ഡോ ബിജു പറഞ്ഞ വാക്കുകൾ സത്യസന്ധമാകട്ടെ ബിജുവിനെക്കുറിച്ച് ഈ ലേഖകന് ഒരു ചെറിയ കാര്യം പറയാനുണ്ട്. അദ്ദേഹം കൊല്ലത്തു വച്ച് ഒരു പടം ഷൂട്ട് ചെയ്തിരുന്നു. അദ്ദേഹത്തെ കാണാൻ ഒരവസരം ചോദിച്ച് പല പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല. അതിനാൽ അദ്ദേഹം താമസിക്കുന്ന കടപ്പാക്കടയിലെ ഒരു ഹോട്ടലിൽ പോയി. കുറെ സമയം കഴിഞ്ഞ് കാണാൻ അവസരം കിട്ടിയത്. എൻ്റെ ഒരു സുഹൃത്തിൻ്റെ അഭിനയ മോഹം പറയുവാനാണ് ചെന്നത്. ഇദ്ദേഹoഎന്തിര് തലക്കനമാണ് കാട്ടിയത്. ഞാൻ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. ഈ അവസരത്തിൽ അത് പറയാതെ പോകാൻ കഴിയില്ല. അതുകൊണ്ട് പറഞ്ഞു എന്നു മാത്രം. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. ഉന്നയിക്കുന്നവർ ഒന്നാലോചിക്കുക. ഇപ്പോൾ എന്തിന് ഇത് ഉന്നയിക്കുന്നത്. അപ്പോൾ ഇതിൻ്റെയൊക്കെ പിന്നിലും പവർ സംഘങ്ങൾ ഉണ്ടാകും.ഈ ലേഖകൻ നിങ്ങൾ പറയുന്ന പവർ സംഘത്തിൻ്റെ ആരുമല്ല സമൂഹത്തിൽ ജീവിക്കുന്ന വളരെ പ്രാധാന്യമുള്ള ഇത്തരം ആളുകളെഅക്ഷേപിക്കുന്നവർ ഒന്ന് മനസ്സിലാക്കുക അവരുടെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന പീഡനം എത്രമാത്രമാണ്.

News Desk

Recent Posts

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു   പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…

11 hours ago

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച്‌ മെയ്‌ 20ന്‌…

11 hours ago

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക്

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…

21 hours ago

ഔറംഗസീബ് കുടീര വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കു നീങ്ങുന്നു

മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…

21 hours ago

“വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു”

കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…

2 days ago

“വനിതാ ദിനം ആചരിച്ചു”

മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…

2 days ago