രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ചില മാധ്യമങ്ങൾ ഏഴ് ലക്ഷം പെൻഷൻകാർ ഞെട്ടി വിറയ്ക്കുന്നു എന്ന തരത്തിൽ വാർത്ത. കാരണം മറ്റൊന്നുമല്ല. കേരള നിയമസഭ ചോദ്യോത്തരസമയത്ത് ധനകാര്യ മന്ത്രി പറഞ്ഞു. പെൻഷൻ അവകാശമല്ല. പി.സി വിഷ്ണുനാഥ് എംഎൽഎയ്ക്കും അത് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചില വാദങ്ങൾ നിരത്തി. അപ്പോഴും ബാലഗോപാൽ മറ്റൊരു മറുപടി നൽകി. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് പെൻഷനെ ഈ വിധത്തിൽ എത്തിച്ചത്. പിന്നെയും പറഞ്ഞു, കേരളത്തിൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റൊണ് ഈ വിധത്തിൽ എത്തിച്ചത്. വിഷ്ണുനാഥ് ശരിക്കും ഞെട്ടി.കഥയും പഴയ കഥയും ഒക്കെ കിടക്കുന്നത് അറിയാതെ അന്നേരം കാണുന്നവരെ പേര് വിളിച്ചിട്ട് കാര്യമുണ്ടോ?കേരളത്തിലെ ധനകാര്യ മന്ത്രി വളരെ മോശമാണ്. കേരളം കണ്ട ഏറ്റവും മോശമായ ധനകാര്യ മന്ത്രിയാണ് എന്നാണല്ലോ ഇപ്പോൾ എല്ലാവരും പറയുന്നത്. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ കണ്ടു പഠിക്കണമെന്ന് ഉപദേശവും ഉണ്ട്. മാളോരറിയണം പഴയ ധനകാര്യ മന്ത്രി ചെയ്ത് വച്ചിട്ടു പോയ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇത്രയും കടം ഉണ്ടായത്. പാവം ബാലഗോപാൽ മന്ത്രി അത് തീർത്ത് വരുകയാണ്, എന്നതും നമ്മൾ അറിയാതെ പോകരുത്. പ്രിയപ്പെട്ട ബാലഗോപാൽ അങ്ങ് ചെയ്യുന്നതും പറയുന്നതും എല്ലാം നല്ലതു തന്നെ. പക്ഷേ ഇവിടെ ചെയ്തു വച്ച കാര്യങ്ങൾക്ക് കോട്ടം വരുത്തരുത്. ജനങ്ങൾ ജയിപ്പിച്ചു വിട്ടത് നന്നായി ഭരിക്കാനാണ്. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കാനാണ്. അല്ലെ പിന്നെ ഭരണം വേണ്ടല്ലോ?സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷേമ പെൻഷൻകാർക്കും കിട്ടാനുള്ളത് കൊടുക്കുക. എൻജിഒ യൂണിയൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് നടപ്പിലാക്കുക. അല്ലെങ്കിൽ ആളുകൾ എല്ലാം സെക്രട്ടറിയേറ്റിന് മുന്നിൽ വന്നു കിടന്നു സമരം ചെയ്യും. അത് വേണോ?പെൻഷൻ അവകാശമാണ് എന്നതും അങ്ങ് മറന്നുപോകരുത്. അങ്ങും ജീവിക്കുന്നത് അതുകൊണ്ടാണ്…….
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.