മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റിദ്ധാരണാജനകമാണെന്നും അത് പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വേതന പരിഷ്‌ക്കരണം നടത്തുന്നതിന്റെ കാലദൈര്‍ഘ്യം വ്യത്യാസമുണ്ടെങ്കിലും അത് ക്ഷാമബത്തയുമായി കൂട്ടി കുഴയ്‌ക്കേണ്ടതല്ല. പണപ്പെരുപ്പത്തിന്റെ ഫലമായും അല്ലാതെയും അവശ്യസാധനങ്ങളുടെയും മറ്റും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വില നിലവാര പട്ടികയില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ പരിഗണിച്ചാണ് ആറു മാസത്തിലൊരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. അത് സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ബാധിക്കുന്ന വിഷയമല്ല . പൊതു സമൂഹത്തിന്റെ ആകെ വേതനഘടനയെ സ്വാധീനിക്കുന്നതും എല്ലാ വിഭാഗം തൊഴിലാളികളുടെയും ജീവിതനിലവാരം നിലനിര്‍ത്തുന്നതിനും അതുവഴി മെച്ചപ്പെട്ടതും സംതൃപ്തവുമായ തൊഴില്‍ സാഹചര്യം നിലനിര്‍ത്തുന്നതിന് ലോകത്തെ മുഴുവന്‍ ജനാധിപത്യ രാജ്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്. അത് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ക്കനുസൃതമായ നടപടിയുമാണ്. ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിന് കേരള മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെ ഒരു കര്‍മ്മ പദ്ധതി നിയമസഭയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ധനകാര്യ വകുപ്പിന്റെ ഈ നിലപാട് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്. സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് വ്യക്തമായ ധാരണ ജീവനക്കാര്‍ക്കുണ്ടെങ്കിലും ആകെ വേതനത്തിന്റെ അഞ്ചിലൊന്ന് കുറവ് വരുമ്പോള്‍ ജീവനക്കാരും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് മുഖ്യമന്ത്രി നടത്തിയ ഇടപെടലിന് അനുരോധമായ പ്രതികരണമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടിയിരുന്നതെന്നും ജീവനക്കാരുടെ അവകാശങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കോടതിയുടെ മുന്നിലേക്ക് തര്‍ക്കവിഷയമായി വരുന്ന സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:കേന്ദ്ര പദ്ധതിയായ ആശ, അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് എ ഐ ടി യു സി ആവശ്യപ്പെട്ടു. ഈ ആവശ്യം…
തിരുവനന്തപുരം: അടിയന്തര ആവശ്യത്തിനായി പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്ക് ഇനി എല്ലാ സേവനങ്ങളും ഒരൊറ്റ നമ്പറില്‍ വിളിച്ചാല്‍ മതി.…
പതിനാറാം കല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ ഗ്രാമസേവ സമിതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാചരണം ഐ.എസ്.ആർ.ഒ എൽ.പി.എസ്. സി. ഡയറക്ടർ…
കോഴിക്കോട്:ഇൻസ്റ്റാഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ കയ്യിട്ടു…
തിരുവനന്തപുരം:ആശമാർ സമരത്തിൽ ഉറച്ചു തന്നെ 2000 പേർ സമരത്തിൽ, പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും സമരത്തിന് മാനസിക പിന്തുണ. പക്ഷേ സമരത്തിന് പോയാൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് പുതുക്കി പണിയാൻ ആലോചന, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു. പൊതുഭരണ വകുപ്പു മുതൽ…