Categories: New Delhi

“വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ: ആസിഫ് അലി”

രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു. കൊച്ചി സെന്റ് ആൽബേർട്സ് കോളേജിലെ പരിപാടിയിൽ സിനിമ പ്രമോഷന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.

സമൂഹമാദ്ധ്യമങ്ങളിൽ കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ട്. എനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കി മാറ്റരുത്. ഈ വിഷയത്തിൽ കൂടുതലായി ഇടപെടണം എന്ന് വിചാരിച്ചതല്ല, പക്ഷേ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങൾ വേട്ടയാടുന്നതും പിന്നാലെയുണ്ടായ ക്യാമ്പെയിനുകളുമൊക്കെ കണ്ടാണ് സംസാരിക്കണം എന്ന് തോന്നിയത്. ആ നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയ കാര്യമാണ് അദ്ദേഹം ചെയ്തത്. ഞാൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ല.

എല്ലാ മനുഷ്യർക്കും സംഭവിക്കാവുന്നതാണ് അദ്ദേഹത്തിനും സംഭവിച്ചത്. ഈ വിഷയത്തിൽ എന്ത് മറുപടി പറയണം എന്ന കൺഫ്യൂഷൻ ആയിരുന്നു ഇന്നലെ. വെറെയൊരു തരത്തിലേക്ക് ഈ ചർച്ച കൊണ്ടുപോകരുത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ അദ്ദേഹം അങ്ങനെ പ്രതികരിച്ചതാകാം. അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.

ഒന്നാമത്തെ കാര്യം അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കാൻ മറന്നു. വേദിയിലേക്ക് വിളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചിരുന്നു. ഇതിന്റെയൊക്കെ മാനസിക പിരിമുറുക്കത്തിലായിരിക്കാം അദ്ദേഹമുണ്ടായിരുന്നത്. എല്ലാ മനുഷ്യന്മാരും പ്രതികരിക്കുന്ന പോലെയാണ് അദ്ദേ​ഹവും പ്രതികരിച്ചത്. അത് കാമറയിൽ വരുമ്പോൾ പലതായി പുറത്തുവന്നു. എനിക്ക് ഒരു വിധത്തിലുള്ള വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ സമയത്ത് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കം ഉണ്ടായിരുന്നിരിക്കാമെന്നാണ് ഞാൻ കരുതുന്നത്.

മതപരമായി പോലും ഈ വിഷയത്തിൽ ആളുകൾ ഇടപ്പെട്ടു. രാവിലെ ഞാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇത്രയും സീനിയർ ആയ ഒരാൾ എന്നോട് മാപ്പ് പറയേണ്ട അവസ്ഥയിലെത്തി. എന്നെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല. ഇനിയും അവാർഡ് നൽകാൻ അവസരം ലഭിച്ചാൽ തീർച്ചയായും നൽകും. അത് അഭിമാനമായാണ് ഞാൻ കാണുന്നത്.

കലയോളം തന്നെ കലാകാരന്മാരെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് ഇന്നലെ വീണ്ടും മലയാളികൾ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനെതിരെ യുള്ള ക്യാമ്പെയ്നിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അദ്ദേഹം ഒരിക്കലും മനഃപൂർവ്വം അങ്ങനെ ചെയ്തതല്ല. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയുമല്ല അദ്ദേഹം.

ജയരാജ് മെമോന്റോ നൽകാൻ എത്തിയപ്പോഴാണ് ‍ഞാൻ പിറകിലേക്ക് മാറിയത്. അദ്ദേഹത്തിന് വേദനിപ്പിക്കാത്ത രീതിയിൽ മറുപടി പറയണം എന്ന് മാത്രമാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ നൽകുന്ന മറുപടി മറ്റൊരു തലത്തിലും പോകാൻ പാടില്ല- ആസിഫ് അലി പറഞ്ഞു.

News Desk

Recent Posts

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ

ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ്…

7 hours ago

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണo, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തി.

ജമ്മു കാശ്മീരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പഹൽഗാമിൽ പട്ടാളവേഷത്തിൻ എത്തിയ ഭീകരർ. വിനോദ സഞ്ചാരികളോട് പേരു പറയുവാൻ ആവശ്യപ്പെട്ടു.…

7 hours ago

വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയകക്ഷികളും സഹകരിക്കണം: ജില്ലാ കലക്ടര്‍

കൊല്ലം:പരാതിരഹിത-കുറ്റമറ്റ നിലയിലുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിന്റെ പൂര്‍ണപിന്തുണ അനിവാര്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.…

8 hours ago

നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…

23 hours ago

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…

1 day ago

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…

1 day ago