ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം.
നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.കത്തുന്ന ചിതക്കരികിൽ കണ്ണീരണിഞ്ഞ മക്കളും അമ്മയും. ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ വിതുമ്പുന്നവരുടെ കൂട്ടം. കളങ്കമില്ലാത്ത ജീവിതവും സിവിൽ സർവീസും എന്നും ഓമനിച്ചു മനസ്സിൽ കൊണ്ടു നടന്ന ആ മനുഷ്യന് കളങ്കത്തിൻ്റെ വാക്ക് കേട്ട് അസ്ത്രം നെഞ്ചിൽ തറച്ചപോലെയായി. സായാഹ്നത്തിലെ അമ്പല വഴിയിൽ കൈ തൊഴുതു തിരിച്ചു വരുമ്പോൾ, സകലതും ഓർത്തു. ആ ഓർമ്മകൾ അദ്ദേഹത്തിന് സ്വസ്ഥത നൽകിയില്ല. അദ്ദേഹം തീരുമാനിച്ചു. ഞാൻ ഇല്ലാതാകണം. ഉണ്ടായാലും ലക്ഷം ഇമ്പോസിഷൻ എഴുതിയാലും വീണ്ടും വീണ്ടും എഴുതി തളരേണ്ടിവരും. വിശ്വസിക്കാത്തവരും വിശ്വസിക്കും. അതിന് എനിക്കാവില്ല. എന്ന് സ്വയം മനസ്സിൽ ഉറച്ച് ജീവതം അവസാനിപ്പിക്കുമ്പോൾ? യാത്രയപ്പു ചടങ്ങിൽ വന്ന് അദ്ദേഹത്തെ കശക്കി എറിഞ്ഞ ദിവ്യ പ്രസംഗം കഴിഞ്ഞ് തിരിച്ചു നടക്കുന്ന ആ വരവുണ്ടല്ലോ, എല്ലാം നേടി എന്ന്. പക്ഷേ സ്വന്തം വിക്കറ്റ് വീണതറിഞ്ഞപ്പോൾ ദിവ്യ അറിയുന്നത് ജനസാഗരത്തിൻ്റെ തേങ്ങലാണ്. മപ്പ് അർഹിക്കാത്ത തെറ്റ്. ഇനിയില്ല. ഇനിയുണ്ടാവുകയുമില്ല നവീൻ ബാബു എന്ന മനുഷ്യൻ.(ചിത്രം രമേശ് ചെന്നിത്തലയുടെ എഫ് ബി പേജിൽ നിന്നും എടുത്തത്)
കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ…
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.ഐ എം നേതാവ് ഇ.പി ജയരാജൻ. സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചത്.…
അമൃതസര്‍: പഞ്ചാബിലെ അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിച്ചു. ആക്രമണത്തിൽ…
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍…
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…