തിരുവനന്തപുരം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാരെ( VEO) പഞ്ചായത്ത് ആഫീസുകളിൽപ്പോയി ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നതായ് ആരോപണവും പരാതിയും. പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ വിവാദ ഉത്തരവ് നടപ്പിലാക്കാൻ പല ജില്ലകളിലും ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപണം. വിവാദ സർക്കുലന് എതിരെ വി. ഇ ഒ മാർ പ്രതിഷേധത്തിലാണ്. തിരുവനന്തപുരം ഡയറക്ട്രേറ്റിന് മുന്നിൽ ജീവനക്കാരുടെ വലിയ മാർച്ച് നടന്നു കഴിഞ്ഞു. ഭീഷണി മൂലം പല ജീവനക്കാരും ലീവെടുത്തു പോവുകയാണ്.ഇക്കഴിഞ്ഞ ഒ്ടോബർ 30 ന തദ്ദേശ സ്വയംഭരണ വകുപ്പിലെ റൂറൽ ഡയറക്ടർ ഇറക്കിയ സർക്കുലറിനോടുള്ള എതിർപ്പാണ് കാരണം. ഇപ്പൊൾ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ള വി ഇ ഒ മാർ സർക്കുലർ പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ കൂടെ നിയന്ത്രണത്തിൽ ആകും. അതു മൂലം ഉണ്ടാകുന്ന ഇരട്ട നിയന്ത്രണത്തിനും അമിത ജോലി ഭാരത്തിനും കൃത്യമായ ജോബ് ചാർട്ട് ഇല്ലാത്തതിനും ഇൻ്റർ ട്രാൻസ്ഫർ സൗകര്യം ലഭ്യമല്ലാത്തതിനും പുതിയ നിയമനങ്ങൾമരവിപ്പിച്ച സാഹചര്യത്തിലും തസ്തിക വാനിഷിങ് ആക്കിയതിനുംഎതിരെയാണ് പ്രതിഷേധം.
എന്നാൽ സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ള ഗ്രാമീണരായ ജനങ്ങൾക്ക് വേണ്ട സേവനങ്ങൾ നൽകുന്നവർ എന്ന നിലയിൽ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് വി ഇ ഒ മാർ സമരം ചെയ്യുന്നത്. കൃത്യമായി ജോലിക്ക് ഹാജരാകുകയും ജോലികൾ ചെയ്യുകയും ചെയ്യുന്നുണ്ട്. സർക്കുലർ അനുസരിച്ച് ഗ്രാമ പഞ്ചായത്ത് പൊതുരജിസ്റ്ററിൽ ഒപ്പിടുന്നില്ല എന്നത് മാത്രമാണ് സമരം.
വിവാദ സർക്കുലറിന് എതിരെ വി ഇ ഒ മാർ നൽകിയ സ്റ്റേ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്. വി ഇ ഒ മാരുടെ പ്രശ്നങ്ങളെ കുറിച്ച് ജോയിൻ്റ് കൗൺസിൽ ഉൾപ്പെടെ വിവിധ സർവീസ് സംഘടനകളുമായി ചർച്ച നടത്താമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാ മേധാവികളായ ജോയിൻ്റ് ഡയറക്ടർമാർ നേരിട്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകളിൽ കയറി വി ഇ ഒ മാരെ ഒപ്പിടാൻ നിർബന്ധിക്കുകയും ചില ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളുടെയും പ്രയോജനം ലഭിക്കാൻ അവസരം ഇല്ലാതാക്കുന്നതിലേക്കും നയിക്കും, ഒപ്പം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കും.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…