തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും സന്ദീപ് സി.പിഎം ലേക്ക് എന്നായിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിലേക്ക് പോകുമ്പോൾ. ബിജെ.പി നൽകിയുരുന്നതൊന്നും സന്ദീപിന് കോൺഗ്രസിൽ ഉണ്ടാകുമോ. ഇപ്പോൾ തന്നെ രാഷ്ട്രീയ പരമായി വളരെ പ്രതിസന്ധിയുള്ള നിലയിൽ നിൽക്കുകയാണ് കോൺഗ്രസ്. ഈ അവസരത്തിലാണ് മലക്കംമറിച്ചിൻ നടത്തിയിരിക്കുന്നത്.
ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല. അപ്പോ കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ.
കോൺഗ്രസ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ ‘…ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആർഎസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു എന്ന് പറഞ്ഞതിനോട് വിയോജിപ്പില്ലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്. ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടോ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല. താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കുന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് ദുഃഖമുണ്ട്.
ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം – ആർത്തി പാടില്ല. എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ,അവിടെ കസേരക്ക് സ്ഥാനം ഇല്ല. മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല.ഇതിൽ അവസരവാദികളുടെ എണ്ണം കുറവാണ്. കോൺഗ്രസ് അല്ല ബിജെപി. സന്ദീപ് പോയതുകൊണ്ട് ഒരു ചുക്കും ഈ പാർട്ടിക്ക് സംഭവിക്കില്ല. ഇന്നലെ വരെ പറഞ്ഞത് ഇന്ന് തിരുത്തിപ്പറയാൻ കഴിയുന്ന നിങ്ങളാണ് ഏറ്റവും വലിയ വീമ്പ് പറച്ചിൽ കാരൻ. ഇലക്ഷന് മുന്നേ പോയാൽ എന്തോ കിട്ടുമെന്ന് കരുതിയാ പോണത് അവിടെ ഒന്നും കിട്ടില്ല. ബിജെ.പിയിൽ നിന്ന് ആരും നിങ്ങളോടൊപ്പം വരില്ല. ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…