ന്യൂദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.[21:13, കമ്മിഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് നിലവിലുള്ളത്.
ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ലാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. ഏഴാം കമ്മിഷൻ ശുപാർശ പ്രകാരം പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമാക്കിയിരുന്നു.
കേരളത്തിൽ ഭരണാനുകൂല സംഘടന ജോയിൻ്റ് കൗൺസിലും പ്രതിപക്ഷ സംഘടന എൻജിഒ അസോസിയേഷനും സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. ജനുവരി 22ന്.മറ്റൊരു ഭരണാനുകൂല സംഘടന സമരം പൊളിക്കാൻ ഇറങ്ങിയിട്ടുണ്ടെന്ന് ജീവനക്കാർ സ്വകാര്യം പറയുന്നു. എന്നാൽ എൻജിഒ യൂണിയൻ പറയുന്നത് കേന്ദ്രം പിഎഫ് ആർ ഡി യെ പിൻവലിക്കാതെ പങ്കാളിത്തപെൻഷൻ മാറ്റാൻ കഴിയില്ലെന്നും ഇവർ ( ജോയിൻ്റ് കൗൺസിൽ) നടത്തുന്ന പണിമുടക്കം ക്യാമ്പയിൻ സർക്കാരിനെ കരി തേച്ച് കാണിക്കാനുമാണെന്ന് ഓഫീസുകളിൽ തുറന്നു പറച്ചിൽ നടത്തുന്നു ജീവനക്കാരും അധ്യാപകരും പണിമുടക്കണ്ടേ? ഇടതുപക്ഷസർക്കാർ അധികാരത്തിൽ വന്നിട്ട് എന്തു കൊണ്ട് ജീവനക്കാരുടെ ആനുകൂല്യം തരുന്നില്ല. പങ്കാളിത്തപെൻഷൻ പിൻവലിക്കാത്തത് എന്ത് ഇതൊക്കെ ചോദ്യമല്ലെ, അഞ്ചാണ്ടു ശമ്പള പരിഷ്കരണ നടപടികൾ എവിടെ വരെ ആയി. ഇതൊക്കെ ചോദിക്കരുത് എന്നാണോ യൂണിയൻ പറയുന്നത് എന്നാണ് ജോയിൻ്റ് കൗൺസിൽ വിശദീകരിക്കുന്നത്. ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ സർക്കാരാണെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും അവർ പറയുന്നുണ്ട്.
32 ദിവസ പണിമുടക്കത്തിലെ യോജിപ്പെവിടെ എന്നാണ് എൻജിഒ അസോസിയേഷനും ചോദിക്കുന്നത്. ഞങ്ങൾ സർക്കാരിനോടല്ലെ ഇതൊക്കെ ചോദിക്കേണ്ടത് എന്നാണ് അവരുടെ ന്യായം.പിണക്കവും ഇണക്കവും പിന്തിരിപ്പൻ വർത്തമാനവും മാറ്റി വച്ച് യോജിച്ച് പണി മുടക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്. സൂചന പണിമുടക്ക് സമരം വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. കേന്ദ്രo ദേവന്നു, കേരളം ദേ പോയി…….
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…