തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം തികച്ചും ദൗർഭാഗ്യകരമെന്ന് കേരള എൻജിഒ യൂണിയൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്ന് പത്തനംതിട്ടയി ലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തിന് കലക്ടറേറ്റ് കോൺഫ റൻസ് ഹാളിൽവെച്ച് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നവീൻബാബു ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ നടത്തിയ നിലപാടുകളെ വിമർശിച്ചുകൊണ്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതെ തുടർന്നാണ് അദ്ദേഹം ആത്മഹത്യയിലേക്ക് പോയത് എന്ന അഭിപ്രായമാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളത്. ജീവനക്കാർക്കിടയിൽ മികച്ച അഭിപ്രായമുള്ള വ്യക്തിത്വമായിരുന്നു നവീൻബാബുവിന്റേത്. എന്നാൽ ഇപ്പോൾ ഉണ്ടായ ആക്ഷേപത്തിൻ്റെ വസ്‌തുതയെന്തെന്ന് ശരിയായ അന്വേഷണം നടത്തുകയാണ് വേണ്ടത്. ഉയർന്നുവരുന്ന പരാതികൾ അന്വേഷിക്കാൻ നിയമാനുസൃതമായ മാർഗ്ഗങ്ങ ളാണ് തേടേണ്ടത്. യാത്രയയപ്പ് പോലുള്ള യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തു കയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയർത്തുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്. തെറ്റ് ചെയ്യുന്ന ഒരാളെയും വെള്ളപൂശാനോ സംരക്ഷിക്കാനോ കേരള എൻജിഒ യൂണിയൻ ഒരു കാലത്തും നിലപാട് സ്വീകരിച്ചിട്ടില്ല. നവീൻബാബു വിന്റെ ആത്മഹത്യ തികച്ചും ദൗർഭാഗ്യകരമായ സാഹചര്യമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. ഉണ്ടായ സംഭവങ്ങളെ സംബന്ധിച്ച് സർക്കാർ മാതൃകാപരമായ അന്വേഷണം നടത്തണം.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.