തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക് ഗൂഡാലോചന ഉണ്ടോ എന്ന് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ ഒരു സ്വകാര്യ ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ വന്ന് ഉദ്യോഗസ്ഥനെ അപമാനിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ദുരൂഹവും അംഗീകരിക്കാനാകാത്തതുമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലാ കളക്ടറെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ നേരിട്ട് വിളിച്ച് പരാതി ഉന്നയിക്കുന്നതിന് എല്ലാ സ്വാതന്ത്ര്യവും സാധ്യതകളുമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഗൂഢമായ ഏതോ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതു പോലെ കുറ്റകരമാണെന്ന നിയമമുള്ളപ്പോള്‍ കൈക്കൂലി പണം കൈമാറുന്നത് സംസ്ഥാന വിജിലന്‍സിനെ അറിയിച്ച് യഥാവിധി നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്.
ഇത് അറിയാമായിരുന്നിട്ടും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തത് നിയമപരമായി കുറ്റകരമായ സംഗതിയാണ്. ഈ അവസരങ്ങളില്‍ ഈ മാര്‍ഗ്ഗം അവലംബിച്ചത് അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയല്ല മറിച്ച്, തന്റെ പ്രതിച്ഛായക്ക് മേന്മ കൂട്ടുന്നതിനുള്ള നടപടിയായേ കാണാനാകൂ. അഴിമതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനെ സംഘടന എക്കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയ്‌ക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാരിയാണെന്ന് കണ്ടാല്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവീന്‍ബാബുവിന്റെ മരണത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിലും പങ്കുചേരുന്നു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.