സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായോ എന്നത് ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വർഷങ്ങൾ, മാസങ്ങൾ പലതു കഴിഞ്ഞിട്ടും ധനകാര്യ മന്ത്രി ഒന്നും പറയുന്നതുമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോൾ സമ്പത്ത് വരുന്നതിനനുസരിച്ച് നൽകും എന്ന ഉത്തരം മാത്രം. എന്നാൽ ജീവനക്കാരെയും പെൻഷൻകാരേയും സംബന്ധിച്ച് സർക്കാരിനെതിരായി കൊണ്ടിരിക്കുകയുമാണ്. കേവലം ഭരണം നടത്തുന്നവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നതിന് പുറകോട്ടുമാണ്. എത്ര കുടിശിക നൽകാൻ കഴിയും എന്നതും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് .ധനകാര്യ വകുപ്പ് ഇതെങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നും ആലോചിക്കുന്നുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ഇടതുപക്ഷത്തിന് പ്രത്യേകിച്ചു സി പി എം ന് ആവശ്യമാണ്. നിലവിൽ ഭൂരിപക്ഷം സ്ഥലങ്ങളും ഇവരുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വലിയ ആഘാതമാണ് ഇടതുപക്ഷത്തെ ഏൽപ്പിച്ചത്. സർക്കാർ ജീവനക്കാരും പെൻഷൻകാരൊക്കെ വേണ്ടത്ര ജാഗ്രത കാട്ടിയിട്ടില്ല എന്ന അക്ഷേപം പാർട്ടികൾക്ക് ഉണ്ട്.1973 ലെ തത്വം അനുസരിച്ചാണെങ്കിൽ 5 വർഷത്തിലൊരിക്കൽ ശമ്പള -പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടതാണ്. എന്നാൽ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് പോലും രൂപം നൽകിയിട്ടില്ല .പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ സാഹചര്യം മുന്നോട്ട് കൊണ്ടുപോകുന്നത് ഗുണകരമല്ല എന്ന് സി.പി ഐ (എം) , സി.പി ഐ യും സർക്കാരിനെ അറിയിച്ചിട്ടുണ്ട് .എന്നാൽ സർക്കാർ കടമ്പ എങ്ങനെ കടക്കും എന്ന ചിന്തയിലുമാണ്.എൻ പി എസും, യു.പി എസും സർക്കാരിന് തലവേദന തന്നെയാണ്. മെഡിസെപ്പ് പരാതി പ്രവാഹമാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ തുക കണ്ടെത്തി കുടിശിഖ നൽകുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. മൊത്തം കിട്ടുമെന്ന പ്രതീക്ഷ വേണ്ട .പകുതിയെങ്കിലും തരും എന്ന് വിശ്വസിക്കാം. ധനകാര്യ വകുപ്പ് അത്തരം പ്രവർത്തനങ്ങളിൽ ഇപ്പോൾ മുഴുകിയിരിക്കുന്നത്. പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്…
തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി…
തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും…
അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി…
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ്…
എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു…