Categories: New Delhi

ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ

കേരളത്തിലെ സർക്കാർ വകുപ്പുകളിൽ തുച്ഛ വേതനത്തിന് പണിയെടുത്ത് വന്നിരുന്ന
കാഷ്വൽ കണ്ടിജന്റ് ജീവനക്കാർ അവകാശബോധമില്ലാതെ തീർത്തും അസംഘടിതരായി പണിയെടുത്ത് പോന്നിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു.കേരള സർവ്വീസ് ചട്ടങ്ങൾ ബാധകമല്ലാത്തൊരു വിഭാഗത്തിനെ സർക്കാർ സർവ്വീസിന്റെ പുറമ്പോക്കിൽ മാത്രം നിർത്തി അവരെ കണ്ടില്ലെന്ന് നടിക്കാനാണ്
അന്ന് പലരും ശ്രമിച്ചിരുന്നത്.അവർക്ക് എത്ര കൂലിയാണ് ലഭിക്കുന്നത്,എന്താണവരുടെ ജീവിത സാഹചര്യങ്ങൾ,
ഈ മനുഷ്യരെങ്ങനെ അവരുടെ ജീവിതം ജീവിച്ചു തീർക്കും!! ഇത്തരം ചിന്തകളും ആകുലതകളുമാണ് തൊണ്ണൂറുകളിൽ സർക്കാർ സർവ്വീസിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെയും അവരുടെ ജീവിതവും പൊതുധാരയിലേക്ക് എത്തിക്കാൻ അസംഘടിതരായ ആ മനുഷ്യരെ സംഘടിപ്പിക്കാൻ ജോയിന്റ് കൗൺസിലും അടിയോടിസാറും മുൻകൈ എടുത്തത്.മനുഷ്യാന്തസ്സിന് നിരക്കാത്ത വേലക്കൂലി പൊളിച്ചെഴുതി ജീവിക്കാനാവശ്യമായ കൂലി കൊടുക്കണമെന്ന ആവശ്യം അങ്ങനെ അധികാരത്തിന്റെ ഇടങ്ങളിൽ ശക്തമായി ഉയർന്നു തുടങ്ങി.നമ്മെ പരിഹസിച്ചവർ,മുന്നോട്ട് പോക്കിനെ തടസ്സപ്പെടുത്തിയവർ ഒരുപാടുണ്ടായിരുന്നു.ഇന്നലെവരെ നമ്മളോടൊപ്പം ജോലി ചെ്തവരെ നാളെമുതൽ പണിക്ക് വരണ്ടാന്ന് പറഞ്ഞാൽ നിശബ്ദമായി ഒഴിഞ്ഞുപോകുന്നൊരു കാലം!!ഇന്ന് നമ്മൾ അവകാശബോധമുള്ളൊരു തൊഴിൽ സമൂഹമായി വളർന്നിരിക്കുന്നു.രാജ്യത്ത് നില നിൽക്കുന്ന മിനിമം കൂലി ലഭിക്കാൻ നമുക്കും അവകാശമുണ്ട്.നീതിക്കായി നമ്മൾ കോടതിമുറികളിലെത്തി.
2005 മുൻപ് സേവനത്തിൽ പ്രവേശിച്ച് തുടർച്ചയായി പത്ത് വർഷത്തിലധികം സേവനകാലയളവുള്ള ഒരു കാഷ്വൽ കണ്ടിജന്റ് ജീവനക്കാരനേയും അന്യായമായി ആർക്കും പിരിച്ചുവിടാനാവില്ലെന്ന ബോധ്യം നമ്മളിലേക്കെത്തിച്ചു തന്നു.തുല്യ ജോലിക്ക് തുല്യ വേതനം കോടതി വഴി പിടിച്ചു മേടിച്ചവർ നമ്മൾക്കിടയിലുണ്ടെന്നതും അഭിമാനമായി നിൽക്കുന്നു.എങ്കിലും പത്ത് വർഷം സേവനദൈർഘ്യമുള്ള മുഴുവൻ കാഷ്വൽ കണ്ടിജന്റ് ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്നുള്ള നമ്മുടെ ആവശ്യം ഇനിയും സർക്കാർ പരിഗണിച്ചിട്ടില്ല.തൊഴിൽ നഷ്ടം നമ്മുടെ ജീവിത സയന്തനങ്ങളിൽ നമ്മെ ദുഃഖിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് നമുക്കെല്ലാമുണ്ട്.
അസംഘടിത സമൂഹമെന്ന നിലയ്ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് വെറുതെ പരിതപിച്ചിരുന്നിട്ട് കാര്യമില്ല.സംഘടിത ശക്തിയോടെ നമുക്ക് നമ്മെ അടയാളപ്പെടുത്തണം.
നമ്മുടെ ആവശ്യങ്ങൾ ആർക്കും അവഗണിക്കാനാകാത്ത വിധം അനുദിനം ശക്തമായി പറഞ്ഞുകൊണ്ടേയിരിക്കണം.”ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ’ എന്ന് നമുക്കൊന്നിച്ച് ഉച്ചത്തിൽ ഉറച്ച ശബ്ദത്തിൽ പറയാനാകണം.ഡിസംബർ പത്ത് നമ്മൾ തുറക്കുന്ന പോർമുഖം നമ്മുടെ ജീവിതത്തിന്റെ നേർച്ചിത്രമായി മാറും.അണിചേരണം അഭിമാനത്തോടെ

ഹരിദാസ് ഇറവങ്കര.

News Desk

Recent Posts

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…

6 hours ago

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

20 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

2 days ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

2 days ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago