ജന വിരുദ്ധ കേന്ദ്ര ബജറ്റിന് എതിരെ ദേശീയ പ്രക്ഷോഭം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്നും രാജ്യത്തെ പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങൾ വിസ്മരിച്ചുള്ള ബജറ്റാണ് നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ചതെന്നും ഇടതുപാർട്ടികൾ. ജനവിരുദ്ധ ബജറ്റ് നിർദേശങ്ങൾക്കെതിരെ ഈമാസം 14 മുതൽ 20 വരെ സിപിഐ, സിപിഐ(എം), സി പിഐ(എംഎൽ), ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും.

 

രാജ്യം നേരിടുന്ന ഗുരുതര വിഷയങ്ങളും പണപ്പെരുപ്പവും വിലക്കയറ്റവും അഭിസംബോധന ചെയ്യുന്ന യാതൊരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൗരന്മാരുടെ വാങ്ങൽ ശേഷി നഷ്ടമായത് ജീവിതം ദുരിതപൂർണമാക്കുകയാണ്. തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമ്പന്ന വർഗ താല്പര്യം സംരക്ഷിക്കുന്ന നയമാണ് മോഡി സർക്കാർ ബജറ്റിലുടെ അവതരിപ്പിച്ചിരിക്കുന്നത്.

 

കോർപറേറ്റ് കമ്പനികൾക്കും സമ്പന്നർക്കും ആനുകൂല്യം വാരിക്കോരി നൽകുന്ന സമീപനമാണ് കാഴ്ചവയ്ക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് അടിയറ വെയ്ക്കുന്ന പതിവ് രീതിയിലും മാറ്റംവരുത്തിയിട്ടില്ല. വൈദ്യുതി മേഖലയും സ്വകാര്യവൽക്കരിക്കാനുള്ള ഊർജിത ശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നത്. ഭക്ഷ്യ സബ്‌സിഡി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, കർഷകക്ഷേമം, ആരോഗ്യം, ഗ്രാമീണ വികസനം സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങി പൗരന്മാരുടെ നിത്യജീവിത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ബജറ്റ് ശ്രദ്ധ നൽകിയിട്ടില്ല. നഗരവികസനവും മോഡി ഭരണത്തിൽ സ്തംഭിച്ചു.

 

പാർശ്വവൽകൃത ജനവിഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചതി ലൂടെ പദ്ധതിയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമി ക്കുന്നത്. ആദായനികുതി പരിധി 12 ലക്ഷ മായി വർധിപ്പിച്ചത് സമൂഹത്തിലെ ചെറി യൊരു വിഭാഗത്തിന് മാത്രമാണ് ഗുണകര മാകുക. ജനസംഖ്യയിലെ ഭൂരിപക്ഷവും കുറ ഞ്ഞ വേതനത്തിലും അടിസ്ഥാന സൗകര്യ ലഭ്യതയില്ലായ്മയിലും ദുരിതത്തിലാണ്. ബജറ്റ് നിർദേശങ്ങൾ പാർട്ടികൾ പൂർണമായി തള്ളിക്കളയുന്നതായും നേതാക്കൾ പറഞ്ഞു.

 

രാജ്യത്തെ 200 ഓളം വരുന്ന സമ്പന്നർക്ക് നാല് ശതമാനം സ്വത്ത് നികുതി ഏർപ്പെടുത്തുക, കോർപറേറ്റ് നികുതി ഉയർത്തുക, കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില പരിരക്ഷ ഉറപ്പുവരുത്തുക, വിവാദ നാഷണൽ പോളിസി ഫ്രെയിംവർക്ക് ഓൺ അഗ്രികൾച്ചറൽ മാർക്കറ്റിങ് കരട് നിയമം ഉപേക്ഷി ക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം റദ്ദാക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക, വാർധക്യകാല പെൻഷനും മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകളും വർധിപ്പിക്കുക, ഭക്ഷ്യ സബ്‌സിഡി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം എന്ന് സിപിഐ ജനറൽ സെക്ര ട്ടറി ഡി രാജ, സിപിഐ(എം) പോളിറ്റ് ബ്യൂ റോ അംഗം പ്രകാശ് കാരാട്ട്, സിപിഐ(എം എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് നേതാവ് ഡി ദേവരാജൻ എന്നിവർ പറഞ്ഞു.

News Desk

Recent Posts

സി.പി ഐ നേതാവ് എം റഹിം (60) അന്തരിച്ചു

ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…

2 hours ago

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്‌…

10 hours ago

66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം

തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…

13 hours ago

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി.

ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…

13 hours ago

മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് സ്വന്തം കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുമ്പോൾ അധിക വാടക നൽകി തിരുവനന്തപുരത്തേക്ക് മാറ്റാൻ നീക്കം.

മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…

14 hours ago

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു.

കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.

14 hours ago