തിരുവനന്തപുരം: മെഡിസെപ്പ് ഒന്നാം ഘട്ടം നടപ്പാക്കിയപ്പോൾ അതിൽ കടന്നു കൂടിയ അപാകതകൾ പരിഹരിച്ച് രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു, സമിതി അധ്യക്ഷസ്ഥാനത്തേക്ക് ഡോ ശ്രീറാം വെങ്കട്ടരാമനെ നിയോഗിച്ചു. രാജ്യത്ത് തന്നെ നടപ്പിലാക്കിയ ഒരു വലിയ പദ്ധതിയാണ് കേരള സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയമെഡിസെപ്പ് പദ്ധതി. എന്നാൽ ആദ്യമൊക്കെ പദ്ധതി താളം തെറ്റാതെ പോയി എല്ലാ ആശുപത്രികളിലും ചികിൽസ നൽകി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻമാറി. ഇപ്പോൾ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമായി മെഡിസെപ്പ് ചുരുങ്ങി. ഇത് ജീവനക്കാർക്കിടയിലും പെൻഷൻകാർക്ക് ഇടയിലും സർക്കാരിന് വലിയ വിമർശനം കേൾക്കേണ്ടി വന്നു. പദ്ധതി നടത്തിപ്പുകാരയ ഓറിയൻ്റെൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂണിൽ അവസാനിക്കാനിരിക്കെയാണ് പദ്ധതിയിലെ പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ തീരുമാനം. എന്നാൽ പെൻഷൻകാരോട് കാട്ടുന്ന അവഗണ വളരെ വലുതാണെന്ന് പെൻഷൻ സംഘടനകളുടെ അഭിപ്രായം. ജീവനക്കാർക്ക് നൽകുന്ന സേവനങ്ങൾക്ക് ഒപ്പം പെൻഷൻകാരേയും ഉൾപ്പെടുത്തണം. എന്നാൽ ജീവനക്കാരുടെ അഭിപ്രായം ഈ പദ്ധതി പ്രയോജനപ്പെടുത്തണമെങ്കിൽ എല്ലാ ആശുപത്രികളിലും സേവനം കിട്ടണം. പ്രീമിയം തുറ കുറച്ചു കൂട്ടിയാലും കുഴപ്പമില്ല എന്നതാണ് ജീവനക്കാർ പറയുന്നത്. ഏതായാലും പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചസമിതിയിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. പങ്കാളിത്തപെൻഷൻ പദ്ധതി സമിതി റിപ്പോർട്ട് പോലെയാകാതിരുന്നാൽ മതിയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. ഏതായാലും കാത്തിരുന്ന് കാണാം. മെഡിസെപ്പ് താൽപ്പര്യമില്ലാത്തവരെ ഒഴിവാക്കുന്നതും ചിന്തിക്കാവുന്നതാണ്.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…