Categories: New Delhi

കേന്ദ്രം ഭരിക്കുമ്പോൾ ജമ്മു കാശ്മീരിൽ ഭീകരപ്രവർത്തനം കുറെ അടിച്ചമർത്തപ്പെട്ടിരുന്നു എന്നാൽ ജനാധിപത്യ ഭരണം ഭീകരർക്ക് സഹായമോ?

ശ്രീനഗർ: ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷ വോട്ടറന്മാരുടെ സഹായത്തോടെ ജമ്മു കാശ്മീരിൽ വീണ്ടും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നു. കേന്ദ്രഭരണപ്രദേശമെന്നത് മാറ്റി സംസ്ഥാന പദവി നൽകണമെന്ന് നിയമസഭയിൽ ഭൂരിപക്ഷ അഭിപ്രായം വന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയേയും അഭ്യന്തരമന്ത്രിയേയും കണ്ടു സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രം അത് തത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഇപ്പോൾ അന്യ സംസ്ഥാനത്തെ ജനങ്ങളെ വെടിവെച്ച് കൊല്ലുന്ന പ്രവണത കൂടി വരുകയാണ്. തദ്ദേശിയരായവർ ഭീകരവേഷമണിഞ്ഞ് ഈ കൃത്യം നിർവ്വഹിക്കുന്നത്. ഒരുപക്ഷേ പകിസ്ഥാൻ്റെ സഹായം ഒരു പരിധിവരെ ഉണ്ടാകാം എന്നാൽ ഭീകരരായി വരുന്നവർ അന്യ നാട്ടുകാരോട് കാട്ടുന്ന ക്രൂരത അവർ എല്ലാവരും മടങ്ങിപ്പോകണമെന്നും ഞങ്ങൾക്ക് ഇവിടെ ഭീകരപ്രവർത്തനം സ്വതന്ത്രമായി നടത്തണമെന്നും ഉള്ള ആഗ്രഹമായിരിക്കും ജമ്മു കാശ്മീരിൽ നാട്ടുകാരല്ലാത്ത പതിനായിരക്കണക്കായിട്ടുള്ള വിവിധ തൊഴിലെടുത്തുന്ന തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു. കൂടുതൽ പേർ കാശ്മീരിലെത്തുന്നുണ്ട്. ടൂറിസ്റ്റുകളുടെ അമിതമായ വരവും കാശ്മീരിന് കൂടുതൽ ഗുണകരമാകുന്നുണ്ട്. ഈ അവസരത്തിൽ സംസ്ഥാനത്തിനുള്ളിൽ ഇത്തരം അക്രമങ്ങൾ നടത്തി ആശാന്തി വരുത്താനുള്ള നീക്കങ്ങളെ തടയാൻ സംസ്ഥാന ഭരണകൂടവും കേന്ദ്രവും ഒറ്റെക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഇനിയും ഒരു ആശാന്തിയുടെ നാൾ അവിടെ ഉണ്ടാകരുത് കടുത്ത നടപടികൾ സ്വീകരിക്കണം ഇന്നലെ ഭീകരർ നടത്തിയ ആക്രമണം താഴെ വായിക്കാം……

ബുദ്​ഗാമിൽ ഭീകരരുടെ വെടിവെയ്പ്പ്. ജലശക്തി വകുപ്പിലെ ജീവനക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. 25 വയസ്സുകാരായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളായ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് വെറും 12 ദിവസം മാത്രം പിന്നിടവേയാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ‌കേന്ദ്രവും സംസ്ഥാനവും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും കൃത്യമായ പാക്കേജ് നടപ്പിലാക്കുകയും വേണം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

സുരേന്ദ്രൻ അപവാദ രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള…

1 hour ago

മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം തട്ടിച്ചു 3 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ…

2 hours ago

“സഹോദരിയെ പീഡിപ്പിച്ചു:ലഹരിക്ക് അടിമയെന്ന് സൂചന”

ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍…

6 hours ago

“എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി ഇ ഡി അറസ്റ്റില്‍ “

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ്‌ ഫൈസിയെ പിടികൂടിയത്. ഇദ്ദേഹത്തെ ഇ ഡി വിശദമായി ചോദ്യം ചെയ്ത് വരികയാണ്.എം.കെ.…

6 hours ago

“ഞങ്ങൾക്ക് വേണം:പുതിയ ആകാശവും ഭൂമിയും”

എന്നും രാവിലെ ഞങ്ങൾ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികൾ ചെയ്യുന്നു ,കുട്ടികളെ സ്കൂളിൽ വിടുന്നു, ജോലി സ്ഥലത്തേക്ക് ഓടുന്നു....…

6 hours ago

“ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നത് കേരള ജനത ഒറ്റക്കെട്ടായി: കെ സുരേന്ദ്രൻ.”

ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ…

6 hours ago