ശ്രീനഗർ: ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷ വോട്ടറന്മാരുടെ സഹായത്തോടെ ജമ്മു കാശ്മീരിൽ വീണ്ടും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നു. കേന്ദ്രഭരണപ്രദേശമെന്നത് മാറ്റി സംസ്ഥാന പദവി നൽകണമെന്ന് നിയമസഭയിൽ ഭൂരിപക്ഷ അഭിപ്രായം വന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയേയും അഭ്യന്തരമന്ത്രിയേയും കണ്ടു സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രം അത് തത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഇപ്പോൾ അന്യ സംസ്ഥാനത്തെ ജനങ്ങളെ വെടിവെച്ച് കൊല്ലുന്ന പ്രവണത കൂടി വരുകയാണ്. തദ്ദേശിയരായവർ ഭീകരവേഷമണിഞ്ഞ് ഈ കൃത്യം നിർവ്വഹിക്കുന്നത്. ഒരുപക്ഷേ പകിസ്ഥാൻ്റെ സഹായം ഒരു പരിധിവരെ ഉണ്ടാകാം എന്നാൽ ഭീകരരായി വരുന്നവർ അന്യ നാട്ടുകാരോട് കാട്ടുന്ന ക്രൂരത അവർ എല്ലാവരും മടങ്ങിപ്പോകണമെന്നും ഞങ്ങൾക്ക് ഇവിടെ ഭീകരപ്രവർത്തനം സ്വതന്ത്രമായി നടത്തണമെന്നും ഉള്ള ആഗ്രഹമായിരിക്കും ജമ്മു കാശ്മീരിൽ നാട്ടുകാരല്ലാത്ത പതിനായിരക്കണക്കായിട്ടുള്ള വിവിധ തൊഴിലെടുത്തുന്ന തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു. കൂടുതൽ പേർ കാശ്മീരിലെത്തുന്നുണ്ട്. ടൂറിസ്റ്റുകളുടെ അമിതമായ വരവും കാശ്മീരിന് കൂടുതൽ ഗുണകരമാകുന്നുണ്ട്. ഈ അവസരത്തിൽ സംസ്ഥാനത്തിനുള്ളിൽ ഇത്തരം അക്രമങ്ങൾ നടത്തി ആശാന്തി വരുത്താനുള്ള നീക്കങ്ങളെ തടയാൻ സംസ്ഥാന ഭരണകൂടവും കേന്ദ്രവും ഒറ്റെക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഇനിയും ഒരു ആശാന്തിയുടെ നാൾ അവിടെ ഉണ്ടാകരുത് കടുത്ത നടപടികൾ സ്വീകരിക്കണം ഇന്നലെ ഭീകരർ നടത്തിയ ആക്രമണം താഴെ വായിക്കാം……
ബുദ്ഗാമിൽ ഭീകരരുടെ വെടിവെയ്പ്പ്. ജലശക്തി വകുപ്പിലെ ജീവനക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. 25 വയസ്സുകാരായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളായ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് വെറും 12 ദിവസം മാത്രം പിന്നിടവേയാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും കൃത്യമായ പാക്കേജ് നടപ്പിലാക്കുകയും വേണം.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…