സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) കേന്ദ്രസർക്കാരിന്റേതെന്ന് പ്രചരിപ്പിച്ച് വ്യാജകാർഡ് വിതരണംചെയ്ത് ബിജെപി. ബിജെപി ഭരണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയന്ത്രണത്തിലുള്ള വാർഡുകളിലുമാണ് കബളിപ്പിക്കൽ. ആരോഗ്യവകുപ്പ് അറിയാതെ അനധികൃതമായി ക്യാമ്പ് നടത്തിയാണ് പണംവാങ്ങിയുള്ള കാർഡുവിതരണം.
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന കാസ്‌പ് പദ്ധതിയിൽ 42 ലക്ഷം പേർ അംഗങ്ങളാണ്. 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയ കാസ്‌പ് കിയോസ്‌കുകൾ മുഖേന മാത്രമാണ് അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്.
ഇതിന് ഒരു ചെലവുമില്ല. എന്നാൽ, അംഗങ്ങളെ ചേർക്കാൻ പ്രാദേശിക ക്യാമ്പുകൾ നടത്തുന്നതായും കാർഡ് പുതുക്കിനൽകുന്നതായും ബിജെപിക്കാർ പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ നൽകുന്ന കാർഡുകൾ ഗുണഭോക്താക്കൾക്ക് ഉപകാരപ്പെടില്ല. ഈ കാർഡുമായി ചികിത്സയ്‌ക്ക് ചെന്നാൽ ആനുകൂല്യം കിട്ടാത്തവർ സർക്കാരിനെതിരെ തിരിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ മാതൃകാപദ്ധതിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം.
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ്…
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന് ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന്…
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു.…
തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം…
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്‍വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ…
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തന്ത്രിമാർക്ക് അഹങ്കാരം പാടില്ലെന്ന് എസ്എൻഡിപി ജനറൽ…