ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെ തന്നെയും പാടേ ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി പുതിയ മാർഗനിർദേശങ്ങളോടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനം മുതൽ അധ്യാപക നിയമനത്തിൽ വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ എല്ലാം തന്നെ സംസ്ഥാന സർക്കാറിന്റെ ധനസഹായത്തോടു കൂടി മാത്രം പ്രവർത്തിക്കുന്ന സർവ്വകലാശാലകളുടെ ഭരണത്തിന് മേൽ കടന്നു കയറാനുള്ള കേന്ദ്രസർക്കാറിന്റെ കുറുക്കുവഴിയായി മാത്രമേ കാണാനാവൂ.
അധ്യാപകരുടെ സേവന- വേതന കാര്യങ്ങളിൽ കാലാകാലങ്ങളായി യു ജി സി റഗുലേഷനുകളിലൂടെ നടപ്പിലാക്കി വന്നിരുന്ന ഒട്ടുമിക്ക കാര്യങ്ങളിലും അശാസ്ത്രീയമായ രീതികളാണ് പുതിയ നിർദ്ദേശം പിന്തുടരുന്നത്.
അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന്റെ അടിസ്ഥാന യോഗ്യത നെറ്റ് ആണെങ്കിലും പ്രമോഷനുകൾക്ക് പി എച്ച് ഡി നിർബന്ധമാകുന്ന സ്ഥിതിയാണ് പുതിയ നിർദ്ദേശത്തിൽ ഉള്ളത്. നിയമന കാര്യത്തിലും അധ്യാപകരുടെ പ്രൊമോഷൻ കാര്യത്തിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളെയും കരട് നിർദ്ദേശം ഇല്ലാതാക്കിയിരിക്കുകയാണ്.
ഭാവിയിൽ സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും പ്രോൽസാഹിപ്പിക്കുന്നതാണ് ഈ റഗുലേഷൻസ്.
ബിരുദാനന്തര തലത്തിൽ പഠിച്ചതല്ലാത്ത വിഷയത്തിൽ ഗവേഷണം ചെയ്യുന്നയാൾക്ക് ആ വിഷയത്തിൽ അധ്യാപനം നടത്താൻ പറ്റുന്നതടക്കമുള്ള വ്യവസ്ഥകൾ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കും.
നിലവിൽ ഉള്ള അധ്യാപകരുടെ പ്രൊമോഷന് പ്രൊഫസർ റാങ്കിലുള്ള ആളുകൾ മാത്രമേ വിഷയ വിദഗ്ധരാകാവൂ എന്ന അങ്ങേയറ്റം അശാസ്ത്രീയമായവും അപ്രായോഗികവും ആയ നിർദ്ദേശവും പുതിയ കരട് റഗുലേഷൻസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ രീതിയിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസത്തെ കേവലം കേന്ദ്ര നിയമമാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാരുകളുടെ എല്ലാ അധികാരങ്ങളെയും എടുത്തു കളയുന്ന തരത്തിലാണ് കരട് നിർദ്ദേശങ്ങൾ യുജിസി മുന്നോട്ടുവച്ചിട്ടുള്ളത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർവ്വകലാശാലകളുടെ ഭരണകാര്യത്തിലോ സാമ്പത്തിക സഹായം നൽകുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത യുജിസി ഇത്തരം മാർഗനിർദ്ദേശങ്ങളിലൂടെ സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിനും കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അശാസ്ത്രീയവും വിദ്യാഭ്യാസത്തിൻ്റെ വൈവിധ്യത്തെ ഇല്ലാതാക്കുന്നതുമായ നിർദ്ദേശങ്ങൾ യു ജി സി പിൻവലിക്കണം.
ഇതിൽ നിന്ന് യു ജി സി യും കേന്ദ്ര സർക്കാരും പിന്തിരിയണമെന്നും, യു ജി സി റഗുലേഷൻസ് 2025 പിൻവലിക്കണമെന്നും എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ ആവശ്യപ്പെട്ടു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…
കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…
വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…