തിരുവനന്തപുരം: ബജറ്റിനായി കാത്തിരിക്കുകയാണ് പെൻഷൻകാരും ജീവനക്കാരും. പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാൻ സംഘടനകൾ ഒരുങ്ങിയിരിക്കുകയാണ്, ധനകാര്യ മന്ത്രിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം വരാം, പെൻഷൻകാരും നിരാശയിലാണ്. ഒന്നര ലക്ഷം പെൻഷൻകാർ ഒരു ആനുകൂല്യവും ലഭിക്കാതെ മരണപ്പെട്ടത്.
ചരിത്രത്തിൽ ആദ്യമാണ് സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും ഇത്രയും നീതി കാണിക്കാത്ത ഒരു സർക്കാർ എന്ന് അവരുടെ ഇടയിൽ സംസാരമായി കഴിഞ്ഞു .എൻജിഒ യൂണിയനെസംബന്ധിച്ച് അവർ പ്രതീക്ഷ കൈവിടാതെ ബജറ്റിൽ വല്ലതും കിട്ടുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നു. ജോയിൻ്റ് കൗൺസിലും സർക്കാരിൻ്റെ ബജറ്റിൽ ഗുണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.. കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും അനുകൂലമല്ലാത്ത സാഹചര്യത്തിൽ ജനക്ഷേമകാര്യങ്ങൾ കൊണ്ടുപോകുന്നതിന് പല വിധ നികുതികളും പ്രതീക്ഷിക്കാം.ക്ഷേമ പെൻഷൻ്റെ കാര്യത്തിൽ നിലവിലുള്ള രീതി തുടരുകയാവും100 രൂപ കൂടി വർദ്ധിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അവസാന നിമിഷം ഈ കാര്യത്തിൽ തീരുമാനമുണ്ടാകു’, പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ കൃത്യമായ തീരുമാനം ഉണ്ടാകാനിടയില്ല. വീണ്ടും കേന്ദ്രം നടപ്പാക്കിയ പെൻഷൻ സ്കിം പഠിക്കാൻ സമിതിയെ നിയോഗിച്ച് തടിയൂരും. അഞ്ചാണ്ടു ശമ്പള പെൻഷൻ പരിഷ്ക്കരണകാര്യത്തിൽ ചിലപ്പോൾ കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം പ്രഖ്യാപിച്ചേക്കാം. അത് ജീവനക്കാരെ ഒന്നു അടക്കിയിരുത്താൻ കഴിയും എന്ന് സർക്കാർ കണക്കുകൂട്ടുന്നു. . കേന്ദ്ര സർക്കാരിൻ്റെ സമീപനവും ബജറ്റ് അവതരണത്തിൽ ധനകാര്യ മന്ത്രി എടുത്തു പറയും. കിഫ്ബിയുടെ ഭാഗമായി നിർമ്മിച്ച റോഡുകളിലെ ടോൾപിരിവ് ചിലപ്പോൾ ബജറ്റ് അവതരണ വേളയിൽ പ്രഖ്യാപിച്ചേക്കാം..
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.