തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു.സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു.
ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് പൊതുജന പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കിടയിൽ വിവിധ വിഷയങ്ങളിൽ ഏകോപനം ഉണ്ടാക്കുവാൻ ഉപകരിക്കും. വിമാനത്താവളങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് ഉപയോഗപ്രദമായ ഒരു ഫോറം നൽകുകയും ചെയ്യും.
സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, വർദ്ധിച്ച യൂസർ ഫീസ് സാധാരണ യാത്രക്കാരുടെ മേൽ അധിക ഭാരം സൃഷ്ടിക്കുന്നു. നിലവിൽ തിരുവനന്തപുരത്തുള്ള മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു അന്താരാഷ്ട്ര വിമാനം പിടിക്കാൻ കൊച്ചിയിലേക്ക് പോകാൻ ടാക്സി വാടകയ്ക്ക് എടുക്കുന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർഫീ നൽകി യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരം എന്ന അവസ്ഥയാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അത്തരം ഫീസുകളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കണം, അതുപോലെ തന്നെ എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസും, കുറയ്ക്കണം. അല്ലെങ്കിൽ ഈ ഭാരവും വിമാനക്കമ്പനികൾ യാത്രക്കാരുടെ മേൽ അനിവാര്യമായും അടിച്ചേൽപ്പിക്കും.
നിലവിൽ കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി, തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങൾക്ക് കൂടി നൽകേണ്ടതിൻ്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂർ, മംഗലാപുരം തുടങ്ങി സ്ഥലങ്ങളെക്കുള്ള ഫ്‌ളൈറ്റുകളം തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് – കണ്ണൂർ, വിമാനത്താവളങ്ങൾ തമ്മിൽ ബന്ധപെടുത്തിയും ഉഡാൻ പദ്ധതി പ്രകാരം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താൽ ഉഡാൻ സ്കീമിന് കീഴിലുള്ള മിതമായ സബ്‌സിഡിയിൽ നിന്ന് പ്രയോജനം നേടാൻ എയർലൈനുകൾ തീർച്ചയായും അത്തരം റൂട്ടുകളിൽ വിമാനങ്ങൾ ആരംഭിക്കാൻ തയ്യാറായേക്കുമെന്ന് ഡോ. ശശി തരൂർ പറഞ്ഞു.
വെബ് ബുക്കിംഗുകളിൽ “ഡാർക്ക് പാറ്റേണുകൾ” ഉപയോഗിക്കുന്ന എയർലൈനുകളുടെ ശീലത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം അടിയന്തിരമായി നടപടിയെടുക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ച ചെയ്തു. 2023 ഒക്ടോബറിൽ ഉപഭോക്തൃ വകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച ഏറെ സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു വെന്ന് ഡോ. ശശി തരൂർ എം പി. അറിയിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…