ബേൺ: സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം നടപ്പാക്കി. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. നിയമം ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും.നിരോധനം സാർവത്രികമായി ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, നിയമം ചില ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കും. ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ അല്ലെങ്കിൽ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുഖം മറയ്‌ക്കാൻ അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. കലാപരമായ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കും പരസ്യ ആവശ്യങ്ങൾക്കും ബുർഖ ധരിക്കാൻ അനുമതി നൽകും.നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും. 2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നത്. തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു. മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്.വിമാനങ്ങൾ, നയതന്ത്ര പരിസരം, ആരാധനാലയങ്ങൾ, പുണ്യസ്ഥലങ്ങൾ.
ആരോഗ്യവും സുരക്ഷാ ഉദ്ദേശങ്ങളും: മെഡിക്കൽ കാരണങ്ങൾ, അപകടകരമായ സാഹചര്യങ്ങൾ, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മുഖാവരണം അനുവദിക്കും
പരമ്പരാഗത ആചാരങ്ങളും കലാപരമായ ഉപയോഗവും: സാംസ്കാരിക പാരമ്പര്യങ്ങൾ, വിനോദം, അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ബുർഖ അനുവദിക്കും.
അഭിപ്രായസ്വാതന്ത്ര്യംപ്രതിഷേധങ്ങൾക്കോ പൊതുസമ്മേളനങ്ങൾക്കോ ബുർഖ ഉപയോഗിക്കുന്നതിനും രാജ്യത്ത് വിലക്കില്ല.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.