ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം.
നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.കത്തുന്ന ചിതക്കരികിൽ കണ്ണീരണിഞ്ഞ മക്കളും അമ്മയും. ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ വിതുമ്പുന്നവരുടെ കൂട്ടം. കളങ്കമില്ലാത്ത ജീവിതവും സിവിൽ സർവീസും എന്നും ഓമനിച്ചു മനസ്സിൽ കൊണ്ടു നടന്ന ആ മനുഷ്യന് കളങ്കത്തിൻ്റെ വാക്ക് കേട്ട് അസ്ത്രം നെഞ്ചിൽ തറച്ചപോലെയായി. സായാഹ്നത്തിലെ അമ്പല വഴിയിൽ കൈ തൊഴുതു തിരിച്ചു വരുമ്പോൾ, സകലതും ഓർത്തു. ആ ഓർമ്മകൾ അദ്ദേഹത്തിന് സ്വസ്ഥത നൽകിയില്ല. അദ്ദേഹം തീരുമാനിച്ചു. ഞാൻ ഇല്ലാതാകണം. ഉണ്ടായാലും ലക്ഷം ഇമ്പോസിഷൻ എഴുതിയാലും വീണ്ടും വീണ്ടും എഴുതി തളരേണ്ടിവരും. വിശ്വസിക്കാത്തവരും വിശ്വസിക്കും. അതിന് എനിക്കാവില്ല. എന്ന് സ്വയം മനസ്സിൽ ഉറച്ച് ജീവതം അവസാനിപ്പിക്കുമ്പോൾ? യാത്രയപ്പു ചടങ്ങിൽ വന്ന് അദ്ദേഹത്തെ കശക്കി എറിഞ്ഞ ദിവ്യ പ്രസംഗം കഴിഞ്ഞ് തിരിച്ചു നടക്കുന്ന ആ വരവുണ്ടല്ലോ, എല്ലാം നേടി എന്ന്. പക്ഷേ സ്വന്തം വിക്കറ്റ് വീണതറിഞ്ഞപ്പോൾ ദിവ്യ അറിയുന്നത് ജനസാഗരത്തിൻ്റെ തേങ്ങലാണ്. മപ്പ് അർഹിക്കാത്ത തെറ്റ്. ഇനിയില്ല. ഇനിയുണ്ടാവുകയുമില്ല നവീൻ ബാബു എന്ന മനുഷ്യൻ.(ചിത്രം രമേശ് ചെന്നിത്തലയുടെ എഫ് ബി പേജിൽ നിന്നും എടുത്തത്)
കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…
കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…
എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…
പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…