സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) കേന്ദ്രസർക്കാരിന്റേതെന്ന് പ്രചരിപ്പിച്ച് വ്യാജകാർഡ് വിതരണംചെയ്ത് ബിജെപി. ബിജെപി ഭരണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയന്ത്രണത്തിലുള്ള വാർഡുകളിലുമാണ് കബളിപ്പിക്കൽ. ആരോഗ്യവകുപ്പ് അറിയാതെ അനധികൃതമായി ക്യാമ്പ് നടത്തിയാണ് പണംവാങ്ങിയുള്ള കാർഡുവിതരണം.
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന കാസ്‌പ് പദ്ധതിയിൽ 42 ലക്ഷം പേർ അംഗങ്ങളാണ്. 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയ കാസ്‌പ് കിയോസ്‌കുകൾ മുഖേന മാത്രമാണ് അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്.
ഇതിന് ഒരു ചെലവുമില്ല. എന്നാൽ, അംഗങ്ങളെ ചേർക്കാൻ പ്രാദേശിക ക്യാമ്പുകൾ നടത്തുന്നതായും കാർഡ് പുതുക്കിനൽകുന്നതായും ബിജെപിക്കാർ പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ നൽകുന്ന കാർഡുകൾ ഗുണഭോക്താക്കൾക്ക് ഉപകാരപ്പെടില്ല. ഈ കാർഡുമായി ചികിത്സയ്‌ക്ക് ചെന്നാൽ ആനുകൂല്യം കിട്ടാത്തവർ സർക്കാരിനെതിരെ തിരിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ മാതൃകാപദ്ധതിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം.
കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…
കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…
എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…
പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…