ന്യൂഡൽഹി • തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്‌സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു: നിയമനം ലഭിച്ചു.
ഡൽഹിയിൽ എത്തിയപ്പോഴാ ണ് അടുത്ത കടമ്പ ഡൽഹി യിൽ ജോലിചെയ്യാൻ ഡൽഹി നഴ്‌സിങ് കൗൺസിലിൽരജിസ്ട്രേഷൻ വേണം. കേരള നഴ്സിങ് കൗൺസിലിൽ തൻ്റെ നഴ്സസിങ് സർട്ടിഫിക്കറ്റ് തിരികെ നൽകി എൻഒസി എടുത്ത് ഡൽ ഹി കൗൺസിലിൽ അപേക്ഷി ച്ചു രജിസ്ട്രേഷൻ നടപടി പൂർ ത്തിയാകാൻ എടുത്തത് രണ്ടരമാസംശമ്പളം 20,000 രൂപയിൽ താഴെ നഴ്‌സിങ് പഠന വായ്‌പയായ 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവിനു പോലും പണം തികയില്ല. കൂടാതെ, വീട്ടുവാടകയ്ക്കും ഭക്ഷണത്തിനും പണംവേറെ വേണംനേഴ്സിംഗ് കൗൺസിലിൻ രജിസ്ട്രേഷൻ നോയിഡയിൽ ജോലി ചെയ്യണമെങ്കിൽ യു.പി നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ വേണം. ദില്ലിയിലെങ്കിൽ ദില്ലിയുടെ വേണം. ഹരിയാനയിലും, രാജസ്ഥാനിലും ദില്ലിയിലും ഉൾപ്പെടുന്ന നേഴ്സ് ന്മാരെ കുഴയ്ക്കുന്ന പ്രശ്നമാണ്. സംസ്ഥാന നേഴ്സിംഗ് കൗൺസിലിലെ രജിസ്ട്രേഷനും കാലതാമസങ്ങളും ഇന്ത്യയിൽ ഏതു സംസ്ഥാനത്തും ജോലിക്ക് സഹായമാകുന്ന അഖിലേന്ത്യാ രജിസ്ട്രേഷനാണ് പ്രശ്ന പരിഹാരമായി നേഴ്സ്ന്മാർ കാണുന്നത്. തൊഴിലെടുക്കാൻ ആകാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്.
ആശു പ്രതിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവുമനുസരിച്ച് വേതനംനൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ, യൂപി ഹരിയാന ഉൾപ്പെടെ മിക്ക സം സ്‌ഥാനങ്ങളിലും അതു പാലിക്കപ്പെടുന്നില്ല.നോക്കുകുത്തിയായി എൻആർടിഎ, ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ 2018ൽ സജ്ജമാക്കിയ നഴ്സസ് റജിസ്ട്രേഷൻ ആൻഡ് ട്രാക്കി ങ് സിസ്‌റ്റം (എൻആർടിഎസ്) ഏതാണ്ട് നിലച്ച അവസ്‌ഥയിലാ ണെന്നും നഴ്സുമാർ ആരോപിക്കുന്നു. കൗൺസിൽ മാറ്റങ്ങൾ ക്കായി (റസിപ്രോക്കൽ റജി സ്ട്രേഷൻ) ഓൺലൈൻ അപേക്ഷപോർട്ടലിൽ നൽകിയാലും തുടർനടപടികൾക്കു കാലതാമസമുണ്ടാകുന്നു. 36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് ആകെ 12 ലക്ഷത്തിൽ താഴെ പേർക്കാണ് എൻആർടിഎസ് റജിസ്ട്രേഷൻ നമ്പറായ എൻ യുഐഡി (നാഷനൽ യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ) ലഭിച്ചിട്ടുള്ളത്.
‘വൻതുക ചെലവാക്കി പഠിച്ചിട്ടും അതിന് ആനുപാതികമായ വേതനമുള്ള ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാർ. പല പരീക്ഷണങ്ങൾ നടത്തി അതി ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇത രസംസ്‌ഥാന നഴ്‌സിങ് കൗൺസിൽ റജിസ്ട്രേഷൻ നടപടിക്രമ ങ്ങളുടെ പേരിൽ അവസരം നി ഷേധിക്കുന്ന വ്യവസ്‌ഥകൾ ഒഴി വാക്കണം’ഡൽഹി എൻസിആർ പ്രസിഡന്റ്, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻപ്രസിഡൻ്റ് ജോബിൻ ജോർജ് പറഞ്ഞു.സംസ്ഥാന കൗൺസിൽ സേവനങ്ങളിൽ കാലതാമസം വരുന്നതിനാലാണ് ‘വൺ ഇന്ത്യ- വൺ റജിസ്ട്രേഷൻഎന്ന ആവശ്യം ഞങ്ങൾ ഉന്ന യിക്കുന്നത്. എൻആർടിഎസ് ഓൺലൈൻ പോർട്ടൽ പാതി നിർജീവമാണ്. സംശയനിവാര ണത്തിന് ഫോണിൽ വിളിച്ചാൽ പല കൗൺസിലുകളിലും മറുപടി പോലും ലഭിക്കില്ല.’ഈ കാര്യത്തിൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നേഴ്സിംഗ് സംഘടനകളുടെ ആവശ്യം.സിജു തോമസ്, ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ പ്രഫഷനൽ നഴ്‌സസ് അസോസിയേഷൻ.
ഡോക്ടറന്മാരുടെ വിഷയവും ഇതുതന്നെയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഏത് സംസ്ഥാനത്ത് ജോലി ചെയ്യണോ അവിടുത്തെ കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് വേണം. ഭാരതം ഒരു രാജ്യമാണ് ഇന്ത്യയിലെ എല്ലാ പൗരന്മാരും ഭാരതിയരാണ്, എന്നാൽ ജോലി ചെയ്യണമെങ്കിൽഅയിത്തവും.
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.…
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും…
*തിരുവിതാംകൂർ ദേവസ്വം ബോർഡ്* മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി യ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന…
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല - വി എസ് ശിവകുമാർ തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്' പിണറായി സർക്കാർ…
കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ "ഭരണഘടനാ…