കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ. കമ്പോളാധിഷ്ഠിത സാമൂഹ്യ സാഹചര്യത്തിൽ ലഹരി മരുന്നും സൈബർ കുറ്റകൃത്യങ്ങളും സമൂഹത്തെ ശിഥിലമാക്കുമെന്നും അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന “ഹരിതം” ദ്വിദിന പഠന ക്യാമ്പിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ തൊഴിലാളി സമൂഹത്തിന് ജീവിക്കാനുതകുന്ന സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് നിലവിലെ സാമ്പത്തിക സന്തുലനത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്ന ഭരണ സംവിധാനങ്ങളെ ശാക്തീകരിക്കണമെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെപി ഗോപകുമാർ നിർവഹിച്ചു. കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, ഭാരവാഹികളായ ആർ.സരിത, അഭിലാഷ്. എസ്, ദേവികൃഷ്ണ.എസ്, സുഭാഷ് എ.കെ, സായൂജ് കൃഷ്ണൻ, ബീന കെ.ബി, കെ.മനോജൻ, മനോജ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.
സിവിൽ സർവീസും വർത്തമാനകാലവും, ലീഡർഷിപ്പ് ആന്റ് പ്രസന്റേഷൻ സ്കിൽ എന്നീ വിഷയങ്ങളിൽ കെ.പി ഗോപകുമാർ, പ്രതീപൻ മാലോത്ത് എന്നിവർ ക്ലാസ്സെടുത്തു.
സൗത്ത് ഏഷ്യൻ ഗെയിംസിലെ സൈക്ലിങ് സ്വർണ്ണ മെഡൽ ജേതാവ് മഹിത മോഹൻ, നോവലിസ്റ്റ് സുരേഷ് തൃപ്പൂണിത്തുറ, കവയത്രി ശ്രീജ വി.എസ്, കവിയും എഴുത്തുകാരനുമായ പ്രസാദ് കരുവളം, സേവനത്തിൽ നിന്നും വിരമിച്ച കാംസഫ് മുൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ സതീഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.ഒ അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
‘കുറ്റ്യാടി പുഴയെ അറിഞ്ഞ് ഒരു ബോട്ട് യാത്ര’, ഇപ്റ്റ കലാകാരന്മാർ അവതരിപ്പിച്ച കലാസന്ധ്യ, പ്രകൃതി സംരക്ഷണ-മാലിന്യ മുക്ത നവകേരള പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും പഠന ക്യാമ്പിന്റെ ഭാഗമായി നടന്നു.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…