തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.
എസ് ബി ഐ പൂവ്വം ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം വട്ടക്കയത്തെ എം എം അനുപമയെ (39) ഭർത്താവ് അനുരൂപ് വ്യാഴാഴ്ച വൈകുന്നേരം ബാങ്കിൽ കയറി വെട്ടി ക്കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമായാണ്.മദ്യം കഴിച്ച ശേഷം തിളിപ്പറമ്പ് മാർക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണ് കത്തിവാൾ വാങ്ങിയത്.പിന്നീട് ഓട്ടോറിക്ഷയിലാണ് അനുരൂപ് ബാങ്കിലെത്തിയത്.അനുപമയും അനുരൂപും കാർത്തികപുരം സ്വദേശികളാണ്.അനുപമ പിന്നീട് വട്ടക്കയത്തേക്ക് താമസം മാറ്റുക യായിരുന്നു.അനുരൂപ് ഏഴാംമൈലിലെ വാടക വീട്ടിലും താമസമാക്കി.അനുരൂപ് മദ്യപിക്കുന്നത് അനുപമ ചോദ്യംചെയ്‌തിരുന്നു.
ഇത് കൂടാതെ കൃത്യമായി ജോലി ചെയ്യാത്ത സ്വഭാവവും അനുരൂപിനുണ്ടായിരുന്നുവത്രെ.നേരത്തെ തളിപ്പറമ്പിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ.അവിടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി പ്രശ്‌നമുണ്ടായതിനെത്തുടർന്ന് ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.തുടർന്ന് കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തെങ്കിലും അവിടെ നിന്നും പുറത്താക്കി.ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എവിടെയും ഉറച്ചുനിൽക്കാത്തതിനെയും അനുപമ ചോദ്യം ചെയ്‌തിരുന്നു.ഇതേത്തുടർന്ന് രണ്ടുപേരും തമ്മിൽ അകന്നു.
വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.
ആറുവയസുള്ള ഒരു മകൾ അനുപമക്കൊപ്പമാണ് താമസിക്കുന്നത്.മകളുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിലെത്തിയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഇന്നലെ തന്നെ പൊലിസ് അറസ്റ്റ് ചെയ്ത അനുരൂപിനെ ഇന്ന് കത്തിവാൾ വാങ്ങിയ കടയിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
രാജൻ തളിപ്പറമ്പ.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.