മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം.
നേരത്തേ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും ഹൈക്കോടതിയിൽ റിവിഷൻ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. എന്നാൽ കേസിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് മാത്യു കുഴൽനാടന്‍റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് സിംഗിൾ ബെഞ്ച് വാദം പൂർത്തിയാക്കിയിരുന്നു. ഇതോടെ കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.
എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ –…
സർവ്വകലാശാലകളുടെ ഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നു *ഭൂമി കച്ചവടം സർക്കാരിന്റെയും സിണ്ടിക്കേറ്റു കളുടെയും ഒത്താശയിലെന്ന് ആരോപണം* തിരുവനന്തപുരം :…
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ…
യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കുന്നത്തൂർ പഞ്ചായത്തിൽ ഇഞ്ചക്കോട് കിഴക്കതിൽ കൃഷ്ണകുമാർ (37) ആണ് മരണപ്പെട്ടത്. കല്ലടയാറ്റിലെ…
ന്യൂഡൽഹി : ഇന്ത്യൻ ഫോറിൻ സർവ്വീസ് (IFS) ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.…
കരുനാഗപ്പള്ളി: നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ അഗ്നിയ്ക്ക് ഇരയാക്കിയതായി പരാതി. തഴവ എ വി എച്ച് എസ് ജംഗ്ഷന് സമീപമാണ് റോഡരികിൽ…