മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കല്ലറിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീയിട്ടു . ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും ഭജരംഗ് ദളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. നാഗ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മറ്റൊരു സമുദായത്തെ വ്രണപ്പെടുത്തുന്ന ചില കാര്യങ്ങൾ നടന്നതായി രാത്രിയോടെ വൻ പ്രചാരണം ഉണ്ടായി. ഈ സമുദായം പരാതി നൽകുകയും പിന്നാലെ പ്രദേശത്ത് വൻ സംഘർഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. . പ്രതിഷേധക്കാരെ വിരട്ടിയോടിച്ചും കസ്റ്റഡിയിലെടുത്തും പോലീസ് അക്രമം നിയന്ത്രണവിധേയമാക്കി. വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് നാഗൂരിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…
ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം (നെയ്യാറ്റിൻകര) :…
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.…
കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ്…