Categories: AgricultureFeatured

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

നാട്ടിൽ മുറ്റത്തും തൊടിയിലും ഒക്കെയായി വാഴയും ചേനയും കാച്ചിലുമൊക്കെ നട്ടുപിടിപ്പിച്ച്, അതിൽനിന്ന് വിളവെടുത്ത് ജൈവ പച്ചക്കറികൾ കഴിക്കു മ്പോൾ കിട്ടുന്ന പ്രത്യേക സംത്യ പ്തിയുണ്ടല്ലോ, അതു ഡൽഹി യിലും തേടിയാണ് കോട്ടയം മാഞ്ഞൂരുകാരൻ കെ.പി.സുതൻ ഐഎൻഎക്ക് സമീപത്തെ ലക്ഷ്മിഭായി നഗറിൽ സർക്കാർ ക്വാർട്ടേഴ്‌സിനുചുറ്റുമുള്ള ഇത്തി രിയിടത്ത് കൃഷിതുടങ്ങിയത്. സ്ഥലം കുറവാണ്. എങ്കിലും, പൂ ച്ചെട്ടിയിലോ ഗ്രോ ബാഗിലോ വിത്തോ തൈയോ നട്ടുള്ള എളുപ്പ പ്പണിക്ക് തയ്യാറാകാതെ വീടിനു ചുറ്റുമുള്ളയിടത്ത് റിക്ഷ യിൽ 4 ലോഡ് മണ്ണിറക്കി, അതു നിരത്തി, ഓരോ തൈയ്ക്കും അനു യോജ്യമായ കുഴികളെടുത്ത്, പന്തലിട്ടുള്ള നല്ല തകർപ്പൻ പരിപാടി തൂമ്പയുമായി മണ്ണിലിറങ്ങി കിളച്ച് വാഴയും ചേനയും ചേമ്പും കാച്ചിലുമൊ ക്കെ നട്ടു. ഇപ്പോൾ, ക്വാർട്ടേഴി നു ചുറ്റുമുള്ള ‘പറമ്പ്’ പച്ചക്കറിത്തോട്ടമായിരിക്കുന്നു. പൂർണപിന്തുണയുമായി ഭാര്യ ഗിരി സുതനും കൂടെക്കൂടി. അടുക്കള ആവശ്യത്തിനുള്ള നാടൻപച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴവുമൊക്കെ വീട്ടുമുറ്റത്ത് പൊന്നുവിളയുന്ന മണ്ണ്.  സഫ്ദർജങ് ആസ്പത്രിയിൽ നഴ്സായി 1999ൽ ഗിരി സുതൻ ഡൽഹിയിലെത്തി. ഇന്റീരിയർ ഡിസൈനറായ സുതൻ അന്ന് മസ്ക്കറ്റിലാണ്. കുടുംബത്തോ ടൊപ്പമായിരിക്കാൻ 2000ൽ അദ്ദേഹവും ഡൽഹിയിലെത്തി: ഇന്റിരിയർ ഡിസൈൻ ജോലികളിലേർപ്പെട്ടു. സർക്കാർ ക്വാർട്ടേഴ്‌സുകളിൽ മാറി മാറിയുള്ള താമ സം ഏകദേശം പത്തുവർഷത്തി നുമുൻപ് സരോജിനി നഗറിലെ ക്വാർട്ടേഴ്സിൽ ഗ്രൗണ്ട് ഫ്ലോറിൽ താമസിക്കവേ, ജോലിക്കിടെയു ള്ള ഒഴിവുസമയ വിനോദമായി കൃഷിതുടങ്ങി. നാലുവർഷം മുൻ പ് ലക്ഷ്മി നഗറിലെത്തിയതോ ടെ കൃഷി വളർന്നു. അവധിക്ക് കേരളത്തിലേക്കു പോയി മടങ്ങുമ്പോൾ ഞാലിപ്പുവനും പൂവനും ഏത്തനുമുൾപ്പെ ടെയുള്ള വാഴത്തൈകളും പച്ച ക്കറിവിത്തുകളും മറ്റും കൊണ്ടുവരും. ചില പച്ചക്കറികളുടെ തൈകൾ ഡൽഹിയിൽനിന്നുത ന്നെ ശേഖരിക്കും. ജൈവവളവും എല്ലുപൊടിയും കമ്പോസ്റ്റുമൊ ക്കെയിട്ടാണ് കൃഷി. മെഹ്റോളി ലെ പശുഫാമിൽനിന്ന് ചാണകവും ചാണകപ്പൊടിയുമെത്തിക്കും. മുന്തിരി, ഉരുളക്കിഴങ്ങ്, തക്കാളി, വഴുതന, ചെറുനാരകം, ചേമ്പ്, മാവ് തുടങ്ങി വിപുലമാണ് കൃഷി. 6 കിലോയോളമുള്ള കാച്ചിൽ, 3 കിലോയുടെ ചേന, 150ൽ ഏറെ കായ്കളുള്ള റോബ സ്‌റ്റ… നുറുമേനിയാണ് വിളവ്. ശൈത്യകാലത്ത് ചെടികൾക്കു ചെറിയൊരു മുരടിപ്പുണ്ടെന്നത് ഒഴിച്ചാൽ ഡൽഹിയിലെ കൃഷി ഈസിയാണെന്ന് സുതൻ പറയുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിനെടുക്കും. സുഹൃത്തുകൾക്കും നൽകും. ഓരോ തവണ വിളവെടുക്കു മ്പോഴും വിത്തുകൾ ശേഖരിച്ചുവ ച്ച് അടുത്ത കൃഷിക്കായുള്ള തയാറെടുപ്പും തുടങ്ങും. ഇത്തിരി മണ്ണിൽ നല്ല വിഭവങ്ങളെന്നതു മാത്രമല്ല, മനസ്സിന് ആശ്വാസംകു ടി നൽകുന്നതാണ്.

News Desk

Recent Posts

“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”

പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ…

1 hour ago

“ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ”

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത്…

1 hour ago

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…

10 hours ago

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…

13 hours ago

“മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.”

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…

14 hours ago

“തീരദേശത്തെ മാലിന്യ പ്രശ്‌നം: പരിഹാരത്തിന് കര്‍മപദ്ധതിയായി”

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…

14 hours ago